Friday, November 11, 2011

രണ്ട് തമാശകള്‍

രണ്ട് തമാശകള്‍

NO: 1

ഒരു ഇംഗ്ലീഷ് കാരന് കഫെയില് ഇരുന്ന് ലഞ്ച് കഴിക്കുകയാണ്.പെട്ടെന്ന് കഫെയുടെ ചില്ലു വാതില് തള്ളിതുറന്ന്

ഒരു ഭീമന് പാന് കരടി(giant panda) ഉള്ളിലേക്ക് പ്രവേശിച്ചു.ഇംഗ്ലീഷു കാരന് കൗതുകത്തോടെ നോക്കിനില്ക്കെ അതു കൂളായി ഒരു ചെയറില് ചെന്നിരുന്ന് മെനു പരിശോധിക്കുകയും,രണ്ട് ബര്ഗര്,വണ് പ്ലേറ്റ് പൊട്ടറ്റൊ ഫ്രയ്,ഒരു മില്ക്ക് ഷേക്ക്... എന്നിങ്ങനെ ഓര്ഡര് ചെയ്യുകയുംചെയ്തു.അതിനു ശേഷം വളരെ കൂളായി ഇതെല്ലാം തിന്നു തീര്ത്ത്,നാപ്കിന് എടുത്ത് മുഖം തുടച്ചു.കരടികുട്ടന് ഇനിയെന്തിനാണ് ഭാവം എന്ന് ഇംഗ്ലീഷുകാരന് അന്തിച്ചു നില്ക്കെ അത് ഒരു റൈഫിള് എടുത്ത് തുടരെ തുടരെ രണ്ട് കസ്റ്റമേഴ്സിനെ വെടിവെച്ചിട്ടു. പിന്നെ, പുകയും ഊതി പുറത്തേക്ക് ഓടി പോയി...എല്ലാം വളരെ കൂളായി തന്നെ!!ഇതെല്ലാം കണ്ട് ഇംഗ്ലീഷ്കാരന്‍ പരിഭ്രമിച്ചു വശമായെങ്കിലും മറ്റുള്ളവര്‍ക്ക് യാതൊരു കൂസലുമില്ല..അയ്യാള് അടുത്തുകണ്ട വെയിറ്ററോട് "വാട്ട് ഹെല് ഈസ് ഗോയിംഗ് ഓണ് ഹിയര്‍(ഇതെന്ത് പണ്ടാറാ ഇവിടെ നടന്നെ?)" എന്ന് ചോദിച്ചു. ഇതിലെന്താണിത്ര അത്ഭുതം എന്ന ഭാവമായിരുന്നു വെയ്റ്റര്ക്ക്..

" ഇങ്ങനെ കണ്ണു തള്ളാന് മാത്രം ഒന്നുമില്ലോ..?!,സംശയമുണ്ടെങ്കില് നിങ്ങള് പോയി ഡിക്ഷണറി നോക്കൂ".റസ്റ്റൊറന്റില് നിന്ന് ഇംഗ്ലീഷുകാരന് നേരെ പോയതു ലൈബ്രററിയിലേക്ക്....അവിടെ ഒരലമാരയില് ഭംഗിയായി അടുക്കിവച്ചിരിക്കുന്ന ഡിക്ഷണറികളില് നിന്ന് അയ്യാള് Oxford തന്നെ തിരഞ്ഞെടുത്തു.അതില് പാന്ഡയ്ക്ക് അര്ഥം കൊടുത്തിരിക്കുന്നത് ഇങ്ങനേയാണ്:panda- a big furry , black and white animal that lives in the rain forest of China.It eats shoots and leaves

* * * *

ഈയിടെ വായിച്ച phantoms in the brain(author:Dr Ramachandran and sandra Blakeslee;price-299 )എന്ന പുസ്തകത്തില് നിന്നെടു

ത്ത ഒരു തമാശയാണ് ഇത്.തമാശയെ കുറിച്ച് ഗൗരവമായ ചില നീരീക്ഷണങ്ങള് നടത്തുന്ന the patient who died laughing എന്ന അധ്യായത്തിലാണ് ഫലിതം.മനസ്സിന്റെ ഘടനയും മനുഷ്യ പ്രകൃതിയും ചില ക്ലിനികല് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതാണ് പുസ്തകത്തിലെ പ്രദിപാദ്യം.

മസ്തിഷ്കത്തിലെ നിരവധി പ്രത്യേകതകളെ പേപ്പറും പേനയും മാത്രം ഉപയോഗിച്ചുപോലും കണ്ടെത്താമെന്ന് ലേഖകന് സമര്ഥിക്കുന്നു. പ്രസ്തുത അധ്യായത്തില് ,ഫലിതത്തിന് ലേഖകന് ശാസ്ത്രീയമായ നിര് വചനം കണ്ടെത്തുന്നതിങ്ങനെ:when a person walk along the garden path of expectation and there is a sudden twist at the end that results a complete reinterpretation of the same facts and the new interpretation is trivial rather than terrifying,laughter ensues.

പ്രതീക്ഷയുടെ ഉദ്യാനപാത കൂടുതല് വളഞ്ഞതാകുന്നത് തമാശയുടെ ആസ്വാദ്യത വര്ധിപ്പിക്കുന്നു.മാത്രമല്ല ,മികച്ചതമാശകള് ഉണ്ടാകുന്നത് ലൈംഗികത ,വംശീയത,വര്ഗീയത ഇതിലേതെങ്കിലും ഒന്ന് അന്തര്ധാരയാകുമ്പോഴാണ് എന്നും ലേഖകന് നിരീക്ഷിക്കുന്നു.ഉദാഹരണത്തിന് അടുത്ത തമാശനോക്കിയാലും..

* * *

No: 2

കഥ നടക്കുന്നത് ഒരു english ബാറിലാണ്.അധികം തിരക്കില്ലാത്ത ഒരു സായാഹ്ന സമയം..ബാറിലേക്ക് ഒരു സ്ഥിരം കസ്റ്റ മര് കടന്നു വരുന്നു.അയ്യാളുടെ കയ്യില് ഒരു ചെറിയ ബ്രൗണ് പേപ്പര് സഞ്ചിയുമുണ്ട്.ഒഴിഞ്ഞ ഒരു മൂലയില് ചെന്നിരിക്കുന്ന അയ്യാളുടെ അരികത്തേക്ക് ചുണ്ടില് ഒരു ചിരിയും ട്രേയില് സ്ഥിരം കോക്ടെയിലിനുള്ള വിഭവങ്ങളുമായി സപ്ളയര് എത്തി.വിശേഷങ്ങള് ചോദിച്ചുകൊണ്ട് cocktail മിക്സുചെയ്യുന്നതിനിടയിലാണ് മേശപുറത്തിരിക്കുന്ന കൗതുകമുള്ള സഞ്ചി സപ്ലയറുടെ ശ്രദ്ധയില് പെടുന്നത്.

"എന്താണിഷ്ടാ സഞ്ചിയില്?!"അയ്യാള് ആകാംക്ഷയോടെ ചോദിച്ചു.കസ്റ്റമറുടെ മുഖത്ത് ഒരു ചിരി വിടര്ന്നു..

"ങാ അതോ? അതൊരു ചെറീയ വിശേഷം...കാണണൊ തനിക്ക്?"കസ്റ്റമര് സഞ്ചിക്കുള്ളില് കയ്യിട്ട് ഒരു ചെറിയ പിയാനോ പുറത്തെടുത്തു.. ആറിഞ്ചു മാത്രം നീളമുള്ള ഒരു പിയാനൊ..!ഒറിജിനലിന്റെ ഒരു മിനിയേച്ചര് !!

"കൊള്ളാം ...എന്തായിത്?!" സപ്ലയറുടെ ജിജ്ഞാസക്ക് മറുപടി നല്കാതെ ,അയ്യാള് വീണ്ടും സഞ്ചിയില് കയ്യിട്ട്

മറ്റൊന്നു പുറത്തെടുത്തു.കഷ്ടിച്ച് ഒരടി നീളമുള്ള ഒരു കൊച്ച് മനുഷ്യന് !പുറത്ത് വന്നതും കുഞ്ഞു മനുഷ്യന് ഓടി ചെന്ന് പിയാനോ വായിക്കാന് തുടങ്ങി...ഇതെല്ലാം കണ്ട് സപ്ലയര് അത്ഭുതം കൂറി..." ചങ്ങാതീ.. pianist-നെ എവിടന്ന് കിട്ടി?''അതിനു മറുപടിയായി കസ്റ്റമര് തന്റെ സഞ്ചിയില് നിന്ന് അവസാന ഐറ്റവും പുറത്തെടുത്തു...ചിത്ര പണി ചെയ്ത, വില്ലു പോലെ വളഞ്ഞ വെള്ളി പിടിയുള്ള ഒരു മാജിക് ലാമ്പ് ! പിന്നെ

നെടു വീര്പ്പോടെ പറഞ്ഞു " നോക്കു ..ഇതൊരു അറബി എനിക്ക് തന്നതാണ്.അതെ, പഴയ മന്ത്ര വിളക്കു തന്നെ..ഉള്ളില്‍ ജീനിയുമുണ്ട്.മന്ത്രം ചൊല്ലി വിളക്കിലുരസിയാല്‍ അവന്‍ വരും..ചോദിക്കുന്ന വരവും തരും..പക്ഷെ ഒരാള്‍ക്ക് ഒരിക്കലെ തരൂ..ഒന്നു

പരീക്ഷിക്കുന്നോ ?" ഒന്നു ശങ്കിച്ചിട്ടാണെങ്കിലും സപ്ലയര്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറായി.മാജിക് ലാമ്പ് കയ്യിലെടുത്ത് അയ്യാള്‍ വിരലുകൊണ്ടുരസി.പെട്ടെന്ന് പുകപടലവും അതിനുള്ളില്‍ ജീനിയും പ്രത്യക്ഷമായി.നെഞ്ചില്‍ കയ്യി വച്ച് അതു താണു വണങ്ങി..".." ഹുസൂര്‍ ..വരം ചോദിച്ചാലും.." ജീനി മൊഴിഞ്ഞു.

"മില്യണ്‍ ബക്സ്.." സം യമനം വീണ്ടെടുത്ത സപ്ലയര്‍ ആവശ്യ പെട്ടത് പണമാണ്.പണത്തെക്കാള്‍ വലിയൊരുവരം വേറെയില്ലല്ലോ..അതുണ്ടെങ്കില്‍ പിന്നെ മറ്റു വരങ്ങളും വേണ്ട്..

ജീനി ഒന്നു കണ്ണടച്ചു തന്റെ കയ്യിലെ മാന്ത്രിക വടി വീശി..."ശും.."ഉടനെ മുറിയില്‍ താറാവുകളുടെ കലപില ഉയര്‍ന്നു.സപ്ലയര്‍ നോക്കുമ്പോള്‍ മുറിയില്‍ പതിനായിരകണക്കിന് താറാവുകള്‍...ക്വാക്..ക്വാക്.."

പരിഭ്രമിച്ചു പോയ അയ്യാള്‍ കസ്റ്റമറുടെ നേരെ തിരിഞ്ഞു.

"ഈ ജീനിക്കെന്താ ചെവികേട്ടു കൂടെ ! bucks ചോദിച്ചപ്പോ ducks ആണല്ലോ കിട്ടിയത്. സുഹൃത്തിന്റെ നിരാശ ഷെയര്‍ ചെയ്തുകൊണ്ട് കസ്റ്റമര്‍ പറഞ്ഞു.." വിഷമിക്കാതെടോ എന്റെകാര്യം ഇതിലും

കഷ്ടമായിരുന്നു. well, do you really think I asked for a twelve -inch pianist?


Friday, April 8, 2011

ഉറുമി

ഗ്രീറ്റിംഗ് കാര്‍ഡിന്റെ,അല്ലെങ്കില്‍ ക്ലാസ്സിക് പെയിന്റിങ്ങിന്റെ ഭംഗിയുള്ള ഫ്രെയിമുകള്‍ പണ്ടെന്നോ കണ്ട സ്വപ്നത്തില്‍ നിന്ന് ഒപ്പയെടുത്തുത് പോലെയുള്ള സ്ഥലകാലങ്ങള്‍... അനുയോജ്യരായ അഭിനേതാക്കള്‍... കാതിനിമ്പമാര്‍ന്ന സംഗീതം..... ചടുലമായ എഡിറ്റിംഗ്... ഗുഡ് ഗ്രാഫിക്സ്....., - ഉറുമി എന്ന സിനിമക്ക് ഒരു സാധാരണ പ്രേക്ഷകന്‍ നല്‍കുന്ന പ്ലസ്+ മാര്‍ക്കുകള്‍ നിരവധിയായിരിക്കും... പക്ഷെ തിരക്കഥ..,സം വിധാനം...ഈ കാര്യങ്ങളിലേക്ക് കടക്കുമ്പോളാണ് നമ്മള്‍ പഴയൊരു ചൊല്ല് ഓര്‍ത്ത് പോവുക..."ഏറെ ചിത്രം..ഓട്ട പാത്രം.." പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡ ഗാമ,കോഴിക്കൊട് കടപ്പുറത്തെ പഞ്ചാരമണലില്‍ കാലുകുത്തിയ ചരിത്രമുഹൂര്‍ത്തത്തില്‍ നിന്നാണ് 'ഉറുമി'യുടെ കഥ തുടങ്ങുന്ന ത്.പാശ്ചാത്തലം ചരിത്രമാണെങ്കിലും കഥ തികച്ചും സാങ്കല്പികമാണ്...ഒരു ഡോക്യുമെന്ററിയല്ല,എന്നതിനാല്‍ അതൊരു പോരായ്കയല്ല... ചരിത്രത്തിലൂന്നികൊണ്ട് തന്നെ മിഴിവുള്ള കെട്ടുകഥകള്‍ അടുത്ത്,ലഗാനിലും ജോധാ അക്ബറിലു മൊക്കെ നമ്മള്‍ കണ്ടതുമാണല്ലോ.ഇതുകൂടാതെ’ ഗ്ലാഡിയെറ്റര്‍’ മുതല്‍ ‘ട്രോയ്’ വരെയുള്ള ഹോളിവുഡ് ചിത്രങ്ങള്‍, അടുത്തിറങ്ങിയ ‘പഴശ്ശിരാജ ‘തുടങ്ങിയവയുംഉറുമിക്ക് മുന്മാതൃക ക കാട്ടുകയോ അല്ലെങ്കില്‍ പ്രചോദന മാവുകയോ ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല .. അതൊരുകുറ്റവുമല്ല. ഗൂഗിളിന്റെ ഹോം പേജില്‍ നിന്ന് തുടങ്ങുന്ന ക്യാമറയുടെ പ്രയാണം,നൈറ്റ് ക്ലബിലേക്കും പിന്നെ കൊടും കാട്ടിലേക്കും അവിടെ നിന്ന് കാലത്തിലൂടെ അഞ്ച് നൂറ്റാണ്ടുകള്‍ പുറകിലേക്കും നീങ്ങുന്നത് നമ്മള്‍ അല്പം കൗതുകത്തോടെ തന്നെയായിരിക്കും കണ്ടിരിക്കുക...നായകനെ introduce ചെയ്യുമ്പോള്‍ കാട്ടുമുയലിനെ ചെയ്സ് ചെയ്യുന്ന സീനിലൂടെ ലഗാന്‍ എന്നസിനിമയോടുള്ള കൂറ്(ലഗാനില്‍ അമീര്‍ഖാന്‍ കൃഷ്ണമൃഗത്തിനു പിന്നാലെ.. ) നമ്മള്‍ കണ്ടില്ലെന്നു നടിച്ചാലും ആര്യയുടെ കളരിയാശാന്‍ ജലപരപ്പിനു മുകളില്‍ പൊന്തി വന്ന് ഇടം വലം ഒരു കിരുകിരുപ്പോടെ കഴുത്ത് ചരിക്കുന്ന സീന്‍ കാണുന്നതോടെ സിനിമയെ കുറിച്ചുള്ള expectation line വരക്കേണ്ടത് എവിടെയാണെന്ന് നമുക്ക് പിടികിട്ടും...തുടര്‍ന്ന് ഈ ലൈനില്‍ നിന്ന് ഒരിക്കലും സം വിധായകന്‍ പുറകൊട്ട് പോകുന്നില്ലെന്നത് വലിയൊരുകാര്യം തന്നെ.. തിരക്കഥാകൃത്ത് കഥനടക്കുന്ന കാലത്തെ കുറിച്ച് കുറെ ഗവെഷണങ്ങള്‍ നടത്തിയിരുന്നെന്ന് എവിടെയോ വായിച്ചിരുന്നു..അതുകൊണ്ടാണോ എന്ന് അറിയില്ല സാമൂതിരിയും ഗാമയുമൊക്കെ വേഷ-രൂപങ്ങളില്‍ ചരിത്രപുസ്തക താളുകളില്‍ നിന്ന് ഇറങ്ങി വന്നതു പോലെ തോന്നും.അതിനപ്പുറം ചരിത്രം ഖനം ചെയ്ത് ശങ്കര്‍ രാമകൃഷ്ണന്‍ - എന്താണ് കണ്ടെത്തിയത് എന്ന് ആശ്ചര്യപെടാതിരിക്കാനാവുന്നില്ല...ഗാമയുടെ ഇടത്തെ ചെറുവിരല്‍ ഒടിഞ്ഞതായിരുന്നെന്നോ?സമയമറിയാന്‍ അന്ന് മണല്‍ ഘടികാരമാണ് ഉപയോഗിച്ചിരുന്നതെന്നോ? തീതുപ്പുന്ന പറങ്കി തുപ്പാക്കിയുടെ പ്രവര്‍ത്തനരീതിയോ? ഒരു പക്ഷെ ,ഗവേഷണം കൊണ്ടല്ലെങ്കില്‍ ഭാവന കൊണ്ടെങ്കിലും പഴയ മലബാര്‍ സ്ലാങുള്ള ഒരു ഭാഷ തിരക്കഥാ കൃത്ത് ഉപയോഗിച്ചിരുന്നെങ്കില്‍ സിനിമക്ക് അത് ഒരു മുതല്‍ കൂട്ടാവുമായിരുന്നു.പക്ഷെ അതിനു മിനകെടാതെ വികലമായ തമിഴ് മലയാളവും നൂറ്റൊന്നാവര്‍ത്തിച്ച മണിപ്രവാളവുമൊക്കെയാണ് കഥാപാത്രങ്ങളുടെ നാവില്‍.... ....( എം ടി ശൈലിയില്‍ "രക്ഷിക്കുന്നവരെ തന്നെവേണോ ശിക്ഷിക്കാന്‍,?"മുതല്‍ "പല്ലിവാലുപോലെയുള്ള നിന്റെ ആണത്തം" എന്ന് സുരേഷ് ഗോപി സ്റ്റൈലിലുള്ള ഡയലോഗുകളും ഇതില്‍ ഉള്‍പെടുന്നു) . തിരക്കഥാകൃത്ത് വിട്ടുപോയ ഈ ഔചിത്യം പക്ഷെ കൈതപ്രത്തിന്റെ "മിന്നിമിന്നി ചിമ്മി തെളങ്ങണ വാലിട്ട കണ്ണെനക്ക്, പൂവരശുപൂത്തകണക്കനെ അഞ്ചുന്ന ചേലനെക്ക്... പൂരം കൊടിയേറീറ്റും, പൂരകളിയാടീറ്റും...." എന്ന ഗാനത്തിലെ പദവിന്യാസത്തിലുണ്ട്.. പടം സംഭവ ബഹുലമാണെങ്കിലും നേരത്തെ സൂചിപിച്ച pre-model സിനിമകളിലേതു പോലെ ഓര്‍ത്തുവക്കാവുന്ന രംഗങ്ങള്‍ ,ഫൊര്‍ എക്സാമ്പിള്‍, ജോധാ അക്ബറില്‍ ഭാര്യയുടെ മുന്നില്‍ താന്‍ നിരക്ഷരനാണെന്ന് വെളിപെടുത്തേണ്ടി വരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ ലജ്ജ,പഴശ്ശിരാജയില്‍ വെള്ള തളികയില്‍ ഉറുമിയൊളിപ്പിച്ച് ഭര്‍ത്താവിനെത്തിക്കുന്ന മാക്കത്തിന്റെ മിടുക്ക്....അതുപോലെയൊക്കെയുള്ള കഥാസന്ദര്‍ഭങ്ങള്‍ വിരളം(few )എന്ന് പറയേണ്ടി വരും.. കഥാ പാത്രങ്ങളുടെ കാര്യമാണെങ്കില്‍..... നായകനെ തന്നെ ആദ്യമെടുക്കാം...കേളുനായനാരെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ആകാരസൗഷ്ഠവം കൊണ്ടും സിംഹനടകൊണ്ടും TROY സിനിമയിലെ ബ്രാഡ് പിറ്റിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മേത്ത ചെറുക്കനായ വവ്വാലിയായി പ്രഭു ദേവയും വളരെ മോശമാക്കിയിട്ടില്ല.എന്നാലും മൊത്തത്തില്‍ പറഞ്ഞാല്‍എല്ലാക്യാരക്ടേഴ്സും two dimensional ആണ്.അതിനുമപ്പുറം അവര്‍ മറ്റൊരു 'മാനം' തേടുന്നുണ്ടെങ്കില്‍ അത് ‘അപമാനം’ മാത്രമാണ്.. പതിനഞ്ചാം നൂറ്റാണ്ടിലെ സാഹസികനായ സഞ്ചാരി ഗാമക്ക് ഷാജികൈലാസിന്റെ സിനിമകളിലും മറ്റും കാണുന്ന വില്ലന്‍ പ്രതിഛായ വരുന്നതും കണ്‍കോണുകൊണ്ട് ആജ്ഞാപിക്കാന്‍ കഴിവുള്ള തമ്പുരാട്ടി കാണെ കാണെ മേത്തചെറുക്കന്റെ മുന്നില്‍ പ്രണയവിവശയായ കൊഞ്ചി പെണ്ണാകുന്നതും , കുടില തന്ത്രജ്ഞന് സ്ത്രൈണ ഭാവവുമൊക്കെ അപമാന മല്ലെങ്കില്‍, ഓര്‍ ക്യാ ഹെ? ഡൈറക്ടറുടെ അശ്രദ്ധ എടുത്തു കാണിക്കുന്ന രംഗങ്ങളും ധാരാളമുണ്ട് സിനിമയില്‍.. ഉദാഹരണത്തിന് ,തുടക്കത്തില്‍ ബാല തമ്പുരാട്ടി കാവില്‍ തൊഴാന്‍ വരുന്ന ഒരു രംഗമുണ്ട്.മരമുകളില്‍ ഇലചാര്‍ത്തുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് കേളുനായരും വവ്വാലിയും അതുകാണുന്നു.ഇവര്‍ ആരുടെയോ നെറ്റിയില്‍ നിന്ന് ഒരു വിയര്‍പ്പുമണി കൃത്യമായി താഴെ തൊഴുതുനില്‍ക്കുന്ന തമ്പുരാട്ടിയുടെ വലം ചുമലില്‍ വീണു ചിതറുന്നു.അടര്‍ന്നു വീഴുന്ന വിയര്‍പ്പുകണം projectile motion-ല്‍ സഞ്ചരിച്ചാലല്ലാതെ ഇതു സാധ്യമാവില്ലെന്ന് ആ സീന്‍ കാണുന്ന ആര്‍ക്കും മനസ്സിലാകും. കാലം മാറുന്നു.കോലങ്ങളും മാറുന്നു.(കാലത്തിലൂടെ കോലം മാറാതെ തുടരുന്ന ഒരു കഥാപാത്രവും ഇതിലുംണ്ട്-ലോര്‍ഡ് ഒഫ് റിംഗ്സിന്‍ലെ gollum-ത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ക്യാരക്ടര്‍) എന്നാല്‍ അധിനിവേശ കഥ തുടരുകയാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളുടെ രൂപത്തില്‍ അതിന്റെ വിഷവേരുകള്‍ ഭൂഗര്‍ഭ ജലം വരെ ചെന്നെത്തിയിരിക്കുന്നു.ഈയൊരു കാലിക പ്രസക്തിയിലേക്കും ചിന്തയെറിഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പല പോരായ്മകളുണ്ടെങ്കിലും "ഉറുമി" ദൃശ്യ സമ്പന്നമായ ഒരു സിനിമയാണ്.പഴയ മലബാറ് ആയി അവതരിപ്പിക്കപെട്ടിരിക്കുന്ന മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രഘട്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ കണ്‍കുളിര്‍പ്പിക്കുന്നു. ചെമ്പട താളത്തിന്റെ അകമ്പടിയില്‍,ഒരു സീല്‍ക്കാരത്തോടെ ചുരുളഴിയുന്ന പൊന്നുറുമി..... നീരൊഴുക്കുകൊണ്ട് തിരശീലയിട്ട ഒരു ഗുഹയുടെ കവാടം.... "ആരോ...നീ ആരോ"എന്നു തുടങ്ങുന്ന ഗാന ചിത്രീകരണം... പഞ്ചവര്‍ണ്ണകിളിയും കാടിന്റെ പച്ചപ്പും.... പോത്തും കാക്കകളും.. ഫോകസ് ചെയ്യപെട്ടില്ലെങ്കിലും കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന കല്‍തൂണുകള്‍’’ മനസ്സില്‍ തങ്ങുന്ന ഫ്രെയിമുകള്‍ ധാരാളമുണ്ട്... after all cinema is an art of scenes.... അതു കൊണ്ട് പണം മുടക്കി, പടം കാണുന്നത് വെറുതെയാവില്ല എന്നു തന്നെയാണ് പറയാനുള്ളത്....

Sunday, March 13, 2011

ക്രിസ്റ്റല്‍ വാലി

ക്രിസ്റ്റല്‍ വാലി
(അഭിമുഖം-1)
ഫ്രഡരിക് തോംസണ്‍..ഡോക്ടര്‍ ഫ്രഡറിക് തോംസണ്‍..."
സ്വല്പം നീരസത്തോടെ യാണ് അയ്യാള്‍ സ്വന്തം പേരു പറഞ്ഞത്..നീരസം പേരിനോടായിരുന്നില്ല
അഭിമുഖത്തിലെആദ്യത്തെ ചോദ്യത്തോടായിരുന്നു
തീര്‍ച്ച യായും
പ്രമുഖനായ ഒരു വ്യക്തിയോട് ഒരു ഇന്റര് വ്യൂവര്‍ ഒഴിവാക്കെണ്ട് ചോദ്യമായിരുന്നു അത്.അശ്രദ്ധമായ
വേഷ്ത്തിനുള്ളിലെ അസ്വസ്ഥമായ ചലനങ്ങള്‍ അയ്യാളുടെ അനിഷ്ടം വെളിപെടുത്തി.വെളിച്ചം മിന്നിപിടയുന്ന
കണ്ണടചില്ലുകളും,ചില്ലിനു പുറകിലെ ചെമ്പന്‍ നിറമുള്ള കണ്ണുകളും പക്ഷെ,ഒരു വിദേശ സിനിമയിലെ
ചുറുചുറുക്കുള്ള യുവ ശാസ്ത്രജ്ഞന്റെ പരിവേഷം അയ്യാള്‍ക്കു നല്‍കുന്നുണ്ടായിരുന്നു..ഏതാനും നിമിഷങ്ങള്‍ ഗൗരവം കലര്‍ന്ന ഒരു മൗനത്തിന്റെ
ചില്ലുപാളിക്കപ്പുറം അയ്യാള്‍ ഉള്‍ വലിഞ്ഞതു പോലെ കാണപെട്ടു..
എന്നാല്‍ , ജോലിയെ കുറിച്ചുള്ള അന്വേഷണം അയ്യാളെ വാചാലനാക്കി
മലനിരകള്‍ ചുറ്റും മതിലുകള്‍ തീര്‍ക്കുന്ന ഹരിതസുന്ദരമായ ഒരു താഴ്വരയില്‍ അനേകം ചതുരശ്രനാഴികകള്‍ പരന്നുകിടക്കുന്ന ക്രിസ്റ്റല്‍ വാലി(CRYSTAL VALLEY) എന്ന റിസേര്‍ച് കോം പ്ലക്സിന്റെ ഡയറക്ടര്‍ക്ക് തങ്ങളുടെ പ്രോജക്ടുകളെ
കുറിച്ചും പല ഡിപ്പാര്‍ട്ടുമെന്റു കളിലായി രാവെന്നോ പകലെന്നോ ഇല്ലാതെ ഗവേഷണത്തില്‍ ഏര്‍പെട്ടിരിക്കുന്ന
സഹപ്രവര്‍ത്തകരെ കുറിച്ചു മൊക്കെ പറയാന്‍ വല്ലാത്തൊരു ആവേശമായിരുന്നു..
അയ്യാളുടെ ഗവേഷണ നഗരിയുടെ പേര് മോഹന്‍ ദാസിനെ വല്ലാതെ ആകര്‍ഷിച്ചു.
ക്രിസ്റ്റല്‍ വാലി എന്ന് അയ്യാള്‍ ഇടക്കിടക്കിടെ ഉച്ചരിക്കുമ്പോഴെല്ലാം,ഒരു ചില്ലു പാത്രം വീണുടയുന്ന
പ്രതീതി ഉണ്ടായിരുന്നു...
“"ക്രിസ്റ്റല്‍ വാലി...വാട്ട് എ റൊമാന്റിക് നെയിം.. !!!" ചില്ലു കൊട്ടാരങ്ങളെ കണ്മുന്നില്‍ കാണുന്നതു പോലെ മോഹന്‍ ദാസ് ആശ്ചര്യപെട്ടു..
"അനേകം ചതുരശ്രനാഴികകള്‍ പരന്നു കിടക്കുന്ന ഈ റിസര്‍ച്ച് കോം പ്ലക്സിലെ ഓരോ കെട്ടിടവും
പണിതിട്ടുള്ളത് ശുദ്ധമായ ക്രിസ്റ്റലുകള്‍ കൊണ്ടാണ്.."
"ദാറ്റ് ഈസ് വണ്ടര്‍ ഫുള്‍... ക്രിസ്റ്റല്‍ നിര്‍മ്മിതമായ കെട്ടിട സമുച്ചയങ്ങള്‍..!!! ഇന്നലെ ഞാന്‍ വാങ്ങിയ ഒരു ക്രിസ്റ്റല്‍ പൂപാത്രത്തിന്
മുന്നൂറ് രൂപയോളം വിലയായി...അപ്പോള്‍ ക്രിസ്റ്റല്‍ വാലിയുടെ
നിര്‍മ്മാണത്തില്‍ നിങ്ങള്‍ എത്ര പണം ചിലവിട്ടുകാണും?
"അവിടെയാണ് നിങ്ങള്‍ അത്ഭുതപെടാന്‍ പോകുന്നത്. മറ്റാരോടും പറയാത്ത ഒരു രഹസ്യം ഞാനിപ്പോള്‍ നിങ്ങളോട് പറയാം . ക്രിസ്റ്റല്‍ ബ്രിക്കുകളുടെ പ്രോഡക്ഷന്
ഞങ്ങള്‍ക്ക് ആകെ ചിലവായത്...ഒരു പ്രഷര്‍ ചേംബറിന്റെ നിര്‍മ്മാണ
ത്തിനു വേണ്ട് പതിനായിരം രൂപമാത്രമാണ്..ഇതിനു വേണ്ട അസംസ്കൃത വസ്തു എന്നു
പറയുന്നത് വിലകൊടുക്കാതെ കിട്ടുന്ന ജലവും..
അതി മര്‍ദ്ദത്തിനു വിധേയമാകുന്ന ജലം
കടുപ്പമുള്ള ഖര പദാര്‍ഥമാകുന്നു എന്ന സയന്‍സ് തത്വം ആണ് ഞങ്ങള്‍ ഇവിടെ പ്രാവര്‍
ത്തികമാക്കിയിരിക്കുന്നത്...യെസ് ക്രിസ്റ്റല്‍ വാലി ഈസ് മെയ്ഡ് അപ് ഓഫ് വാട്ടര്‍ബ്രിക്സ് ,മാന്‍.. കല്ലിനേക്കാള്‍ കടുപ്പ മുള്ള മഞ്ഞിന്റെ വെണമയുള്ള,എന്നാല്‍ വെയിലത്തും ഉരുകാത്ത സാന്ദ്ര ജലം.ഡെന്‍സിറ്റി വണ്‍,മോഡുലസ്...
താഴ്വരയിലെ ശുദ്ധജല തടാകത്തില്‍ ഒരു മഴക്കാലത്ത് ഒഴുകിയെത്തിയ ആയിരകണക്കിന് ഗ്യാലണ്‍
ജലം ഞങ്ങള്‍ ഇഷ്ടികകള്‍ ആക്കിമാറ്റി...സെമി ട്രാന്‍സ്പാരന്റ് ബ്രിക്സ്...
ശരിക്കും ഒരു ആര്‍ക്കിടെക്റ്റ് വിപ്ലവം എന്നു തന്നെ പറയാം ..."
അഭിമുഖക്കാരന് നോട്സ് കുറിച്ചെടുക്കാനുള്ള സമയം നല്‍കി കൊണ്ട് ഫ്രെഡി തോംസണ്‍ അല്പനേരം
നിശ്ശബ്ദനായി..... വീണ്ടും തുടര്‍ന്നു.
"താങ്കള്‍ക്കറിയുമോ...വേള്‍ഡ് പോപ്പുലേഷന്‍ അരിത് മെറ്റിക് പ്രോഗ്രഷനിലാണ് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്..
ആയിരത്തി അരുന്നൂറ് ഏ ഡിയിലെ ജനസംഖ്യ ഇരട്ടിയാവാനെടുത്തത് തൊള്ളായിരം വര്‍ഷങ്ങളാണെങ്കില്‍ീഇപ്പോഴത് കേവലം അമ്പത് വര്‍ഷങ്ങള്‍ക്ക് താഴേയാണ്..
അതായത് ഇന്നത്തെ അഞ്ഞൂറ് കോടി ,ആയിരം കോടിയാവാന്‍ അര നൂറ്റാണ്ട് തികച്ചും വേണ്ടെന്ന്
സാരം,രണ്ടായിരം കോടിയാകുന്നത് അതിലും വേഗത്തിലായിരിക്കും..
അടുത്ത ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന
ഏറ്റവും വലിയ പ്രശ്നം...പാര്‍പ്പിട പ്രശ്നമാണ്,അതെ പോലെ ഭക്ഷണപ്രശ്നവും.....
...ആകാശത്തിനു കീഴെ കിടന്നുറങ്ങിയാലും ഭക്ഷണമില്ലാതെ മനുഷ്യനു നില നില്‍ക്കാന്‍ കഴിയുകയില്ല.
ബി.ടി വഴുതനങ്ങയും പൊട്ടറ്റൊയുമൊക്കെമനുഷ്യന്റെ വിശപ്പിനു മുന്നില്‍ തോറ്റു തുന്നം പാടുന്ന കാലം അതിവിദൂരമല്ല..
ഭകഷ്യ
ഉത്പാദനംകൂട്ടുക എന്നതിനേക്കാള്‍ ഭകഷ്യ യോഗ്യമായവയുടെ റേഞ്ജ് കൂട്ടുക എന്നതാണ് ഒരു പോം വഴി.. സുഹൃത്തെ, താങ്കള്‍ ആലോചിച്ചിട്ടുണ്ടോ... കഴിക്കുന്ന ഭക്ഷണത്തിന്റെ അറുപതു ശതമാനം മാത്രമേ
നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ......ബാക്കിയെല്ലാം വെയ്സ്റ്റ്..എല്ലാം എത്രയും പെട്ടെന്ന് വിസര്‍ജ്ജിച്ചുകളയേണ്ടവ... ഇതിന് വേണ്ടി എത്ര ഊര്‍ജ്ജമാണ് പാഴായി പോകുന്നത്..നൂറ് ശതമാനം യൂട്ടിലിറ്റി ആണ് നമ്മുടെ ആദ്യത്തെ
ലക്‌ഷ്യം
. കഴിക്കുന്നതെന്തും ദഹിക്കണം ..ഒന്നും ബാക്കിയാവരുത്...ഒരു തന്മാത്ര പോലും..
ഇതിനുവേണ്ട് യൂട്ടിലേസ്(UTILASE) എന്ന എന്‍സൈം പരീക്ഷണ ശാലയില്‍ തയ്യാറായി കഴിഞഞു... പരീക്ഷണവിധേയമായ
എലികളുടെ മൂന്നാം തലമുറ excretory organs ഒന്നും തന്നെയില്ലാതെയാണ് ഈയിടെ ജനിച്ചത്... that means..experiment is hundred percent successful....
വിസരജ്ജ്യമില്ലെങ്കില്‍ പിന്നെയെന്തിന്ന് വിസര്‍ജ്ജനാവയവങ്ങള്‍?
“RANGE - ന്റെ കാര്യം പറഞ്ഞ് നമ്മള്‍ യൂട്ടിലിറ്റിയിലണ് എത്തിയത്"
മോഹന്‍ ദാസ് ഇടക്ക് ഓര്‍മ്മിപ്പിച്ചു...
“യെസ് യെസ് ...പരിണാമത്തില്‍ മനുഷ്യരാശിക്കു സംഭവിച്ച ഏറ്റവുംവലിയ നഷ്ടം അവന്റെ ആഗ്നേയ ഗ്രന്ഥിയിലെ സെല്ലുലേയ്സ്(CELLULASE) എന്ന എന്‍സൈം ആണ്...അതോടെ മനുഷ്യനു പുല്ലും പച്ചിലകളുമൊന്നും പഥ്യമല്ലാതായി..
ഈ എന്‍സയിം പ്രോഡക്ഷനു വേണ്ടി മനുഷ്യരിലേ പാന്‍ ക്രിയാസിനെ സജ്ജമാക്കുക എന്നതാണ് ഇപ്പോള്‍
ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു പരീക്ഷണം..
അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് പുല്ലു തിന്നാം,ഇലകള്‍ തിന്നാം ...കടലാസും വൈക്കോലും വരെ തിന്നാം..
എല്ലാം രു ചികരമായിരിക്കും..എല്ലാം ദഹിക്കുകയും ചെയ്യും..."
“ഗ്രേറ്റ്.. സര്‍.. ഗ്രേറ്റ്..."
മോഹന്‍ ദാസ് പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഇതൊക്കെയായാലും ഭാവിയില്‍ മനുഷ്യന്റെ നിലനില്പിന്,പരിണാമത്തില്‍ ചില ഇടപെടലുകള്‍
നടത്തിയേ മതിയാവൂ...അതിന് ഇന്ന് നമ്മുടെ കയ്യിലുള്ള ഏറ്റവും ശക്തമായ ആയുധം GENETIC ENGINEERING ആണ്, ഇവിടെയും ക്രിസ്റ്റല്‍ വാലിയിലെ ശാസ്ത്ര ജ്ഞര്‍ ഒരു പാട്

മുന്നേറി എന്നു തന്നെ പറയാം.. അക്വേറിയത്തില്‍, ചെകിള പൂക്കളുള്ള ഗിനി പിഗുകള്‍ നീന്തി നടക്കുന്നതും..
മരങ്ങളില്‍, നെറ്റിപൂവുള്ള കുരങ്ങന്മാര്‍ ചാടി നടക്കുന്നതും ഇഴയുന്നതിനു പകരം കാലുകളില്‍ എഴുന്നേറ്റു നടക്കുന്ന പാമ്പുകളേയും
ഒക്കെ നിങ്ങള്‍ക്കിവിടെ കാണാം..."
"അതെ,..എല്ലാം ഒന്നു കാണണമെന്നുണ്ട് ,പിന്നീടൊരിക്കലാവട്ടെ.., ഇപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്ക്
ഇന്റര്‍ വ്യൂവിന് അനുവദിച്ച് തന്ന സമയം തീരുകയാണ്..വണ്‍സ് എഗയിന്‍ താങ്ക്യൂ ഡോക്റ്റര്‍
ഫ്രഡറിക് തോംസണ്‍… ഇനി ഞങ്ങള്‍ക്ക് സംസാരിക്കാനുള്ളത് മിസിസ് ഫ്രഡരിക് തോംസണു മായിട്ടാണ്"
യെസ് ഷീ ഇസ് വെയ്റ്റിംഗ് ഔട്സൈഡ്..."
(അഭിമുഖം-2)
കയ്യില്‍ കരുതിയിരുന്ന ചൂരല്‍ കുട്ട മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചുകൊണ്ട്,അവര്‍ മോഹന്‍ ദാസിന്
അഭിമുഖമായി വന്നിരുന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്റെ ഭാര്യയെന്ന അഭിമാനമോ അഹങ്കാരമോ ഒന്നുമില്ലാതെ വളരെ ലളിതമായ
വസ്ത്രങ്ങള്‍ ധരിച്ച മിസിസ് ഫ്രഡ്ഡി…..
ഭയമോ അങ്കലാപ്പോ എന്തോ ഒന്ന് പുറത്തുകാണിക്കാതിരിക്കാന്‍ അവര്‍ വളരെ
പണിപെടുന്നതു പോലെ തോന്നി. വയലറ്റുപൂക്കള്‍ തുന്നിയ ചുരിദാറിനു പകരം കുറച്ചു കൂടെ മോഡേണ്‍ വേഷമായിരുന്നെങ്കില്‍
അവര്‍ ഒരു പക്ഷെ ജൂലിയ റോബര്‍ട്സിനെ പോലെ ഇരുന്നേനെ.അല്പം ചരിവുള്ള നാസല്‍ ബ്രിഡ്ജ് പോലും
അതേ പോലെയുണ്ട്..
"ഞാന്‍ എവിടെ നിന്നാണ് തുടങ്ങേണ്ടത്?"
"ആദ്യം മുതല്‍ തന്നെ...."
"ആദ്യം ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോളെജില്‍ പഠിക്കുമ്പോഴാണ്..എന്നേക്കാള്‍ ഒരു വര്‍ഷം
സീനിയറായിരുന്നു ഫ്രഡി...അന്ന് അദ്ദേഹം പെണ്‍കുട്ടികള്‍ക്കിടയില്‍ ഡികാപ്രിയോ എന്നാണ്
അറിയപെട്ടിരുന്നത്...ടൈറ്റാനിക് ഇറങ്ങിയത് ആയിടെ ആയീരുന്നു. ആണ്‍ കുട്ടികള്‍ കളിയായി
പാവങ്ങളുടെ ഡി കാപ്രിയോ എന്നും വിളിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.ബുദ്ധിയും സൗന്ദര്യവും
വേണ്ടുവോളം ഉള്ളതു കൊണ്ട്, ഫ്രഡ്ഡിക്ക് ഇരുവിഭാഗത്തിലും പെട്ട ധാരാളം ആരാധകരുണ്ടായിരന്നു എന്നതാണ്
സത്യം..അന്നും ധാരാളം വായിക്കുമായീരുന്നു, ഫ്രഡി. പ്രത്യേകിച്ചും സയന്‍സ് ഫിക്ഷനുകള്‍ ,ഒരു
പക്ഷെ ഞങ്ങള്‍ അടുക്കാന്‍ നിമിത്തമായതും അതു തന്നെയാരിക്കാം.ജൂള്‍സ് വേണിന്റെ
AROUND THE WORLD IN EIGHTY DAYS ആണ്അദ്ദേഹം എനിക്കു തന്ന ആദ്യത്തെ പ്രേമലേഖനം .ലൈബ്രറിയില്‍ വച്ച് ആ പുസ്തകം എനിക്കു തരുമ്പോള്‍ ..അതില്‍ ഒരു കോഡ്
ഉണ്ടെന്നും അത് ബ്രേക്ക് ചെയ്യണമെന്നും പറഞ്ഞു. കോഡിംഗ് വളരെ സിമ്പിള്‍ ആയിരുന്നു. നോവലിലെ ചില വാക്കുകള്‍ അണ്ടര്‍ ലൈന്‍ ചെയ്ത് നമ്പറുകള്‍
കൊടുത്തീരിക്കുകയാണ്.എല്ലാം ചേര്‍ത്തു വായിച്ചപ്പോള്‍ അതിമനൊഹരമായ ഒരു പ്രേമലേഖനം!!പിന്നെ ഞാന്‍ തിരഞ്ഞത് ഒരേയൊരു വാക്കിനു വേണ്ടിയായിരന്നു.
ജൂള്‍സ് വേണിന്ന്റെ നോവലുകള്‍ മുഴുവന്‍ തിരഞ്ഞാലും ഒരു പക്ഷെ കണ്ടു കിട്ടാനിടയില്ലാത്ത ഒരുവാക്ക്.
അവസാനം എന്‍പത്തിയെട്ടാമത്തെ പേജില്‍ ആ വാക്ക് ഞാന്‍ കണ്ട് പിടിക്കുക തന്നെ ചെയ്തു.. അത് ചുവന്ന മഷികൊണ്ട് ഒരു ഹൃദയത്തിനുള്ളിലാക്കിയിരിക്കുന്നു.
പ്രണയം ഡീ കോഡ് ചെയ്യപെട്ട ആ മുഹൂര്‍ത്തത്തില്‍ പുസ്തകത്തിലെ വാക്കുകളെല്ലാം പൂമ്പാറ്റകളായി എനിക്കു
ചുറ്റും പാറി പറക്കാന്‍ തുടങ്ങിയതും
മുകളില്‍ നിന്ന് പുഷ്പവൃഷ്ടി ഉണ്ടായതും ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.
ഡിഗ്രി കോഴ്സ് ക്ഴിഞ്ഞ് അധികം വൈകാതെ
ഞങ്ങള്‍ വിവാഹിതരായി, വീട്ട് കാരുടെ സമ്മതമില്ലാതെ തന്നെ...
ഫ്രഡിക്ക് അപ്പോഴേക്കും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നല്ലൊരു ജോലി
ലഭിച്ചിരുന്നു. ക്രിസ്റ്റല്‍ വാലിയില്‍ ജോയന്‍ചെയ്യുന്നതു വരെ ,ഒരു ഐഡിയല്‍ ഹസ്ബന്‍ഡ് ആയിരുന്നു ഫ്രഡി എന്ന് എനിക്കു പറയാന്‍ കഴിയും.പക്ഷെ
ഒരു ജോലിയിലും ഉറച്ച് നില്‍ക്കില്ല എന്നതായിരുന്നു ഒരു പ്രശ്നം..ക്രിയേടറ്റീവ് ആയി ഒന്നും ചെയ്യാന്‍
കഴിയുന്നില്ല എന്നാണ് എപ്പോഴുമുള്ള പരാതി. രണ്ണ്ട് വര്‍ഷത്തിനിടെ മുന്നു തവണ ജോലി മാറി
ഫൈസര്‍ കമ്പനിയുടെ ഏരിയ മാനേജരായും ,സിപ്ലയിലെ റിസര്‍ച്ച് assistant മായും ജോലി
ചെയ്തു... കാഡിലയില്‍ വര്‍ക്കു ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്, ക്രിസ്റ്റല്‍ വാലിയെ കുറിച്ച് ഫ്രഡി എന്നോട് പറയുന്നത്..
അവിടെ നിന്ന് നല്ല ഓഫര്‍ വന്നിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് മാറുകയാണെന്നും പറഞ്ഞു.താമസിയാതെ പഴയ
ഫ്രഡിയെ എനിക്കു നഷ്ടപെടുവാന്‍ തുടങ്ങി..നേരം വെളുക്കും മുന്‍പെ ജോലിക്കു പുറപെടും..തിരികെ എത്തുന്നത്
വളരെ താമസിച്ചും.. എ ട്രൂ വര്‍ക്കാഹോളിക്.. അതെ സമയം ഒരു തരം അന്തര്‍മുഖത്വവും പ്രകടമായിരുന്നു....ജോലിസ്ഥലത്തെ വിശേഷങ്ങള്‍ അന്വേഷിക്കുമ്പോള്‍ പതിവില്ലാതെ ഒഴിഞ്ഞു മാറ്റം,വീട്ടില്‍ വന്നാലും സദാ ഫോണില്‍ സഹപ്രവര്‍ത്തകരോട് രഹസ്യസ്വഭാവമുള്ള എന്തോക്കെയോ ഡിസ്കസ്
ചെയ്തുകൊണ്ടിരിക്കുക്... എന്തോ ഒരു പന്തികേട് എനിക്കു തോന്നി തുടങ്ങി.ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിച്ച് ക്രിസ്റ്റല്‍ വാലിയെ കുറിച്ച് തിരക്കി ..ആരും അങ്ങനയൊരു സ്ഥാപനത്തിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു.
ഒരു ദിവസം ഫ്രഡ്ഡി അറിയാതെ
ഞാന്‍ അദ്ദേഹത്തെ ഫോളൊ ചെയ്തു ..ടൗണില്‍ നിന്ന് ഉള്‍മാറി കിടക്കുന്ന ഒരു സ്ഥലത്തേക്കാണ് ദിവസവും
അദ്ദേഹത്തിന്റെ യാത്ര .കാടു പിടിച്ചുകിടക്കുന്ന ഒരു വിജന പ്രദേശം .അവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പെന്നോ
പൂട്ടിയ ഒരു കോട്ടണ്‍ മില്‍…! ഇടിഞ്ഞു തുടങ്ങിയ ചുറ്റുമതില്‍!! അതാണ്..അദ്ദേഹത്തിന്റെ ക്രിസ്റ്റല്‍ വാലി.. അകത്തേക്കു കയറിനോക്കാന്‍ എനിക്കു ധൈര്യം വന്നില്ല . അന്നു രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു.
.എത്രയും പെട്ടന്ന് അദ്ദേഹത്തിനെ സൈക്ക്യാട്രിക്ക് ട്രീറ്റ്മെന്റിന് വിധേയമാക്കണമെന്ന് എനിക്ക് മനസ്സിലായി,പക്ഷെ അതിനു മുന്‍പ് ഒരു സൈക്കോളജിക്കല്‍ അനാലിസിസ് ആയിരിക്കും നല്ലതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.അവരാണ് താങ്കളുടേ
പേര് സജസ്റ്റ് ചെയ്തത്... കുറച്ചുകാലമായി ഡെലൂഷന്റെയും ഹാലൂസിനേഷന്റെയും ഒരു ലോകത്താണ് അദ്ദേഹം എന്നത് അറിയാന്‍ ഞാന്‍ വളരെ വൈകിപോയി..

(നിഗമനങ്ങള്‍..)
മരുന്നു കമ്പനികളില്‍ ആദ്യം ഒരു മെഡിക്കല്‍ റെപ്പ് ആയും,പിന്നെ ലാബ് അസിസ്റ്റന്റുമായൊക്കെ ജോലി നോക്കിയ
ഫ്രഡി.ഇപ്പോള്‍ സ്വയമൊരു ലോകപ്രശസ്തനായ സയന്റിസ്റ്റ് ആയി ആണ് കരുതുന്നത്..അതും വലിയ ഒരു റിസേര്‍ച്ച് കോം പ്ലക്സിന്റെ
സാരഥി...().സൈക്യാട്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ delusion of grandeur.മനോരോഗങ്ങളിലെ അര്‍ബുദം എന്നറിയപെടുന്ന
സ്കിസോഫ്രീനിയയുടെ പ്രഥമ ലക്ഷണം..കൂടാതെ, hallucination, flight of ideas, തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്..പക്ഷെ ലോജിക്കല്‍ തിങ്കിംഗിന് കാര്യമായ തകരാറു പറ്റിയിട്ടില്ല എന്നത് ഒരു അത്ഭുതമാണ്.
എന്നാലും എന്റെ നിഗമനം..."
"സര്‍ ,ഒരു സെക്കന്‍ഡ്..." മിസിസ് ഫ്രഡി,ഇടയില്‍ കയറികൊണ്ട് പറഞ്ഞു.
"യെസ്..."
'ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് താങ്കള്‍ ഇത് കൂടെയൊന്നുകാണണം.”
“എന്തായിത്?!!”
ഇന്നെലെ, ഞങ്ങളുടെ
വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു. ഫ്രെഡ്ഡി എനിക്കു തന്ന സമ്മാനം..." അവര്‍ മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചിരുന്ന ചൂരല്‍ കുട്ടയുടെ
മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതില്‍ നിന്ന് പൊടുന്നനെ ഒരു പൂച്ച കുഞ്ഞ് മേശപുറത്തേക്ക്
ചാടി മോഹന്‍ ദാസിനെ ഉറ്റു നോക്കി കൊണ്ട് ഇരിപ്പായി.!നീലനിറത്തിലുള്ള രോമങ്ങളും
മരതക കണ്ണുകളുമുള്ള ഒരു കൊച്ചു ശീമ പൂച്ച.!!തന്നെ നോക്കി അതൊന്ന് പുഞ്ചിരിച്ചുവെന്ന്
മോഹന്‍ദാസിനു തോന്നി. പിന്നെ അത് ഒതുക്കി വച്ചിരുന്ന,നീല ചിറകുകള്‍ വീശി മുകളിലേക്ക്
പറന്നു പൊന്തി.

Thursday, March 3, 2011

നിനക്ക്

ഒരു പിടി നക്ഷത്രങ്ങള്‍ക്ക് വേണ്ടി
പൊന്‍ സൂര്യനെ പണയം വച്ച
പകലിന്റെ ദുഃഖം ,രാവിനു തിരിയും...
അമ്പിളി കൊമ്പ് കുലുക്കി ആയിരം
നിലാ പൂക്കള്‍ മടിത്തട്ടില്‍ കൊഴിച്ച്ചിടുന്ന
ആകാശ കാറ്റിന്റെ പ്രണയ പ്രവേഗം
ഭൂമി ഏറ്റു വാങ്ങും ...
തീവിരല്‍ നീട്ടി തൊട്ടുനര്ത്തുന്ന
പുലരിയുടെ തിടുക്കം
പൂക്കളും അറിയും..
അത് പോലെ ...അത് പോലെ..
നീയെന്നെങ്കിലും എന്നെ മനസ്സിലാക്കുമോ...?