Monday, January 16, 2012

റാദുഗ..ചില ചിത്രതാളുകള്‍

Svetlana,her father and Fyodor... in the shade of an apple tree...
ചില്ലു പാത്രത്തില്‍ , ഓര്‍മ്മ പൂക്കള്‍..
A naughty gang.....
മഞ്ഞു കാലം...
"our town of Arzamas was a quiet little place,all burried in gardens and orchards behind rickety
fences..."
ഒരു കഥയുടെ തുടക്കം....

"...one and all knew that they must live honourably,work hard,and love and cherish the vast,
happy land known as the Soviet union...."

Friday, January 13, 2012

റാദുഗ പബ്ലിഷേഴ്സ്...





ഒരു പക്ഷെ സോവ്യ്യറ്റ് യൂണിയന്റെ പതനത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ പുസ്തകവിപണിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു പേരാണ് 'റാദുഗ പബ്ളിഷേഴ്സ്(RADUGA PUBLISHERS)'.എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ മോസ്കൊയിലെ റാദുഗാ പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഇന്ത്യയില്‍ ലഭിച്ചിരുന്നു.കമനീയമായ കളര്‍ചിത്രങ്ങള്‍,മികച്ച അച്ചടി,ഗെറ്റ് അപ്,ബൈന്‍ഡിംഗ് - ഇതെല്ലാം റാദുഗ യുടെ പ്രത്യേകതകളാണ്. എത്രയോ ദൂരെ കിടക്കുന്ന ഭൂപ്രദേശങ്ങളും ജനങ്ങളുമൊക്കെ അന്നത്തെകുട്ടികള്‍ക്കു മുന്നില്‍ മിഴിവാര്‍ന്ന ജലചായ ചിത്രങ്ങളായി പ്രത്യക്ഷപെട്ടു.ഓരോ പുസ്തകവും വിസ്മയകരമായ സ്വപ്ന ലോകത്തിലേക്കുള്ള ജാലകങ്ങളായിരുന്നു.മഞ്ഞുകാലവും മഴവില്‍ പൂക്കളും ഹിമകരടികളും പൈന്‍ വൃഷങ്ങളും പിന്നെ ഫാക്ടറികളും തിരക്കേറിയ നഗരവീഥികളുമൊക്കെ യുള്ള ഒരു ലോകം...

സൊവ്യയറ്റ് യൂണിയന്‍എന്നു പേരുള്ള ഒരു മാഗസിനും മോസ്കോ ആസ്ഥാനമായുള്ള റാദുഗയില്‍ നിന്ന് അന്നു പ്രസിദ്ധീകരിച്ചിരുന്നു.ഇംഗ്ലീഷിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ഇതു നമുക്ക് ലഭ്യമായിരുന്നു.മലയാളത്തില്‍ ഈ മാഗസിന്‍' സോവ്യറ്റ് നാട്' എന്നപേരിലാണ് ഇറങ്ങിയത്..കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി ബന്ധമുള്ള പല വീടുകളിലും ഈ മാഗസിന്‍ അന്നുകാണാം. അമ്മാവന്റെ വീട്ടില്‍ വിരുന്നിന് പോകുമ്പോള്‍ ഈ മാഗസിനുകള്‍ അടുക്കായി എടുത്തു വച്ച് ചിത്രങ്ങള്‍ നോക്കുന്നത് എന്റെ ഒരു പ്രധാന ഹോബി ആയിരുന്നു .ആ താളുകളുടെ മിനുമിനുപ്പും നേര്‍ത്ത സുഗന്ധവും ഇപ്പോഴും അറിയുന്നതു പോലെ.

Raduga എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം rain bow എന്നാണ് .' സയന്‍സ്,ജ്യോതിശാസ്ത്രം,ഫിക്ഷന്‍,,ഫാന്റ്സി, തുടങ്ങി പലമേഖലകളിലുമുള്ള പുസ്തകങ്ങള്‍

ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു. തലമുറകളെ ആഹ്ലാദിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്ത പുസ്തകങ്ങള്‍!

സയന്‍സ് പ്രത്യേകിച്ച് ഫിസിക്സ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു,യാകോവ് പെരല്‍ മാന്റെ ' physics to entertain'

വായിച്ചതോടെ ഞാന്‍ ഒരു ഭൗതികപ്രേമി തന്നെ ആയി.

മോസ്കോയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രകല കുത്തനെയാണ് കാണപെടുകയെന്നും,നമ്മള്‍ വടക്കെ ആകാശചരിവില്‍ കാണുന്ന URSA MAJOR (സപ്തര്‍ഷികള്‍) എന്നതാരാഗണം അവര്‍ നേരെ തലക്കുമുകളിലായാണ് കാണുകയെന്നതും,ഒരുസ്റ്റീരിയോഗ്രാമില്‍ മറഞ്ഞിരിക്കുന്ന ത്രീ-ഡി ചിത്രം എങ്ങനേയാണ് നോക്കികാണേണ്ടത് എന്നുമൊക്കെഞാന്‍ റാദുഗയുടെ സചിത്രപുസ്തകങ്ങളില്‍ നിന്നു മനസ്സിലാക്കിയ വസ്തുതകളായിരുന്നു.

മേല്‍തരം വാട്ടര്‍കളര്‍ പെയിന്റ് ഉപയോഗിച്ച് ചെയ്യുന്ന illustration-നുകളോടെയുള്ള ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ അമൂല്യമായ കളിപാട്ടങ്ങള്‍ പോലെ ഇന്നും എന്റെ പുസ്തകശേഖരത്തിലുണ്ട്. പ്രധാനപെട്ടBOOK HOUSE-കളിലൊന്നും ഇപ്പോള്‍ റാദുഗാ പുസ്തകങ്ങള്‍ ലഭ്യമല്ല. വഴിയോരത്ത് നിരത്തിയിട്ടു വില്‍ക്കുന്ന പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നോ സെക്കന്റ് ഹാന്‍ഡ് ബുക്ക് ഷോപ്പില്‍ നിന്നോ ഈ പുസ്തകങ്ങള്‍ വല്ലപ്പോഴും കിട്ടാം.

എന്റെ കളക്ഷനിലുള്ള പല പുസ്തകങ്ങളും ഇങ്ങനെ കിട്ടിയവയാണ്.പക്ഷെ ഒന്നിന്റെയും അരികുമടങ്ങുകയോ

കവര്‍ കീറുകയോ ചെയ്തിട്ടില്ല.ജലചായ ചിത്രങ്ങള്‍ അല്പം മങ്ങിയിട്ടുണ്ടെന്നെതൊഴിച്ചാല്‍ പുതുപുത്തന്‍.

പ്രഭാത് ബുക്സിന്റെ സഞ്ചരിക്കുന്ന പുസ്തകവാനില്‍ നിന്നും ആണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റാദുഗാ പുസ്തകം അവസാനമായി എനിക്കുകിട്ടിയത്.Arkady gaidar-ന്റെ ഷോര്‍ട് സ്റ്റോറികളുടെ ഒരു കളക്‍ഷന്‍. ദി ബ്ലൂ കപ്,സ്കൂള്‍ തുടങ്ങിയ മനോഹരമായ കഥകളും ചിത്രങ്ങളും ഉള്ള പുസ്തകം ..പിന്നെ പത്തോ പന്ത്രണ്ടോ വയസ്സുള്ള കാലത്ത് ഞാന്‍ വളരെ ആസ്വദിച്ചു വായിച്ചിരുന്ന chuck and geck എന്ന കഥയും ഈ പുസ്തകത്തിലുണ്ട്.

ആ ഇരട്ടകുട്ടികളുടെ കൂടെ ,സദാ മുകളില്‍ ചുവപ്പുനക്ഷത്രമെരിയുന്ന മോസ്കോയില്‍ നിന്ന് അനേകം നാഴിക അകലെയുള്ള blue mountain -ന്റെ താഴ്വരയിലെ,അവരുടെ അച്ഛന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്കുള്ള ആദ്യത്തെ തീവണ്ടിയാത്ര എങ്ങനെ മറക്കാന്‍!!സ്റ്റേഷനില്‍ നിന്ന് മഞ്ഞുവണ്ടിയില്‍ വിശാലമായ ടൈഗാ(taiga)

പ്രദേശത്തുകൂടെയുള്ള സഞ്ചാരം എത്ര സാഹസികമായിരുന്നു!ക്വാര്‍ട്ടേഴ്സില്‍ ചെല്ലുമ്പോഴാകട്ടെ ഒരു പട്ടികുഞ്ഞു പോലും കുരക്കാനുണ്ടായിരുന്നില്ല.അന്ന്അവര്‍ക്കൊപ്പം ഞാനും ഭയപെട്ടു.അതങ്ങിനെയെ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപെട്ടുകൊണ്ടുള്ള അച്ഛന്റെ രണ്ടാമത്തെ ടെലഗ്രാം ഷൂപോളിഷ് ടിന്നില്‍ എടുത്തുവച്ച് പിന്നെ തല്ലുകൂടുന്നതിനിടയില്‍ അത് പുറത്തേക്ക് എറിഞ്ഞ് കളയുകയും,അത് മഞ്ഞില്‍ മൂടി പോവുകയും ചെയ്യുന്ന രംഗത്തിന് സാക്ഷിയായി ചുക്കിനും ഗെക്കിനുമൊപ്പം ഞാനും

ഉണ്ടായിരുന്നല്ലോ

!പക്ഷെ പാവം അമ്മ .അവര്‍ക്കൊന്നുമറിയില്ലായിരുന്നു.കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോള്‍ അവര്‍ കരഞ്ഞില്ലെന്നെ ഉള്ളൂ.

1986 ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.എണ്‍പത്താറിനുശേഷം റാദുഗയില്‍ നിന്ന്

പുസ്തകങ്ങള്‍ ഒന്നും ഇറങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്.

ഓരോ റാദുഗാ പുസ്തകങ്ങളുടെയും അവസാനം ഇങ്ങനെ എഴുതിയിട്ടുണ്ടായിരിക്കും:

Raduga publishers would be glad to have your opinion of this book,its translation, and design and any suggestions you may have for future publication .

please send your comments to 17 ,zubovsky Boulevard,MOSCOW,USSR.

ദീര്‍ഘകാലമായി ഇവരുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായപ്പോള്‍ ഞാനും ഒരിക്കല്‍ ഈ അഡ്രസ്സില്‍ എഴുതിയിരുന്നു(what happened to Raduga?!). പക്ഷെ ഒരിക്കലും മറുപടിവന്നില്ല എന്നു മാത്രം.അപ്പോഴേക്കും USSRന്റെ ശിഥിലീകരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

കുട്ടികാലത്ത് ഇടയ്ക്കിടെ കാണുന്ന ഒരു സ്വപ്നമുണ്ട്.എപ്പോഴും സ്വപ്നം തുടങ്ങുന്നത് അടൂര്‍സിനിമയിലെ ഫ്രെയിം പോലെ വളരെ യാഥാര്‍ഥ്യ പ്രതീതിയോടെ ആണ്.ഞാന്‍ മുറിയില്‍ കട്ടിലില്‍ ചുരുട്ടിവച്ചിരിക്കുന്ന കിടക്കമേലിരുന്ന് 'അമ്പിളിഅമ്മാവന്‍' വായിക്കുന്നു. അടുത്ത് പഴയൊരു മേശ, മേശമേല്‍ ചിതറികിടക്കുന്ന വിസ്ഡം നോട്ട് ബുക്കുകള്‍, മുറിയുടെ മൂലയില്‍ ഒരു വെറ്റിലപെട്ടി , ഓട്ടുകോളാമ്പി....എവരിതിംഗ് വെരി ഒറിജിനല്‍.ഒരു സ്വപ്നത്തിന്റെ പരിവേഷമില്ലാത്ത തികച്ചും സാധാരണമായ ദൃശ്യങ്ങള്‍. അസാധാരണമായത് ഈ ദൃശ്യത്തിന്റെ sound track ആണ്. ഒരു സിംഫണിപോലെ കേള്‍ക്കുന്ന കളകൂജനം!.ജനലിലൂടെ നോക്കുമ്പോള്‍ അതിലും രസം... ! പുറത്ത് പൂത്തും തളിര്‍ത്തും ഒരു മഹാവനം!പന്നല്‍ ചെടികള്‍ ക്കിടയിലൂടെ ഒഴുകിവീഴുന്ന ജലധാര.ഒരു പൈന്‍ മരകൊന്‍പില്‍ ഇരുന്ന് മധുരകൂജനം ചെയ്യുകയാണ് ഒരു പക്ഷി .ഒരു അരയന്നത്തിനുമേല്‍ മഴവില്‍ നിറങ്ങള്‍ കുടഞ്ഞതുപോലെ മനോഹരം! ..മയിലിനെ പോലെ നീണ്ടവാലും ഉണ്ട് .!!.

സ്വപ്നം ഇത്രയേ ഉള്ളൂ. ഉണര്‍ന്നുനോക്കുമ്പോള്‍ ജനലപ്പുറം വൈക്കോല്‍ മേഞ്ഞതൊഴുത്തും ചമ്പതെങ്ങും ഒരു കശുമാവും മാത്രം.എന്തൊരു വിരസമായ കാഴ്ച!

ഇതേ സ്വപ്നം ഇടയ്ക്കിടെആവര്‍ത്തിച്ചു.പക്ഷെ അത്ഭുതം അതല്ല..ഒരിക്കല്‍ തൊടിയിലൂടെ നടക്കുമ്പോള്‍ എനിക്കൊരു തൂവല്‍ കിട്ടി. ആറേഴു വര്‍ണ്ണങ്ങളും എണ്ണിയെടുക്കാവുന്ന ഒരു തൂവല്‍ ..A Rare specimen.!!! ആരോ പറഞ്ഞു;അതൊരു പൊന്മാനിന്റെ തൂവലാണെന്ന്.പക്ഷെ,പൊന്മ തൂവലിനു ഇത്രയും നിറഭേദങ്ങള്‍ കാണുകയില്ല.

ആ സ്വപ്ന പക്ഷിയുടെ തൂവല്‍ ഒരു പാടുകാലം ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു.

പിന്നെ എപ്പോഴൊ അതു നഷ്ടമായി.ഈ തൂവല്‍ പോലെയാണ് റാദുഗാ പുസ്തകങ്ങള്‍ എന്ന് എനിക്ക് തോന്നാറുണ്ട്.. സ്വപ്നത്തിന്റെ ചിറകില്‍ നിന്നും ജീവിതത്തിന്റെ പരുക്കന്‍ വഴിതാരയില്‍ പാറിവീണ മഴവില്‍ തൂവല്‍

Saturday, December 24, 2011

അന്തിക്കാടും ഞാനും


തൃപ്രയാര്‍ തൃപ്പടിയും കടന്ന് മുറ്റിച്ചൂര്‍ പാലവും കയറിയിറങ്ങി,പെരിങ്ങോട്ടുകരക്കും കാഞ്ഞാണിക്കും ഇടയില്‍ കിടക്കുന്ന നാട്ടിന്‍ പുറത്തെ ഇടവഴികളിലൂടെ ഞങ്ങളുടെ ഒപാല്‍ ആസ്ട്ര ഒഴുകാന്‍ തുടങ്ങി. തോലു പൊട്ടിയ തബലയില്‍ കൊട്ടുന്നതുപോലെ ഗ്രാമത്തിന്റെ തനതു താളം കേള്‍ക്കുന്നു-;തെങ്ങിന്‍ മണ്ടയില്‍ ഏതോ ഈഴവന്റെ കള്ളുചെത്ത്! മൂ വന്തിനേരം.അന്തിക്കള്ളിന്റെ ഗന്ധം.സ്ഥലം അന്തിക്കാടു തന്നെ.. കാറില്‍ ബോണീയെം നൊസ്റ്റാള്‍ജിയ അലയടിച്ചുകൊണ്ടിരിക്കുന്നു. we kill the world ..,sad movies always make me cry...ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ country roads take me home എന്നഗാനം. വെസ്റ്റേണ്‍ മ്യൂസിക് പൊതുവെ താത്പര്യം കുറവാണ്..എന്നാല്‍ ബോണീയെം ഇപ്പോഴും ഒരു ലഹരിയാണ്-;(മദ്യം കഴിക്കാത്തവനും 'മധുരക്കള്ള്' ഇഷ്ട പെടുന്നതു പോലെ..) പുറത്തെ ദൃശ്യങ്ങള്‍ ,ഒരു ഇംഗ്ലീഷ്

സിനിമയിലെ സ്പാന്നിംഗ് ഷോട്ട് പോലെയാണ് കാണപെടുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടിമിന്നലില്‍ നിന്നു തിരികൊളുത്തിയ കെടാവിളക്ക് സൂക്ഷിച്ച് വച്ചിരിക്കുന്ന ഇല്ലവും, ദിവസവും രാവിലെ പതിനായിരത്തൊന്നു പൂക്കള്‍ വിരിയുന്ന താമരപാടവും പിന്നിട്ട് ഒരു ചെറിയ ഉള്‍പാടവും കഴിഞ്ഞപ്പോള്‍ പഞ്ചാരമണ്ണില്‍ ചുവന്ന കാര്‍പെറ്റ് വിരിച്ചിട്ടിരിക്കുന്ന രവിചേട്ടന്റെ വീട്ടു മുറ്റത്തെത്തി.മുകളിലേക്ക് നോക്കിയപ്പോള്‍ ചിത്രപണിചെയ്ത പന്തലും ഉള്ളിലേക്ക് കയറിയപ്പോള്‍ പട്ടു വസ്ത്രമണിഞ്ഞ അതിഥികളും,അതിഥികള്‍ ക്കിടയില്‍ മണവാട്ടിയുംപ്രത്യക്ഷപെട്ടു.കല്യാണപെണ്ണിനെ കണ്ടതും ഞാന്‍ അന്ധാളിച്ചുപോയി. ഈ അടുത്തുവരെ ടോട്ടോ ചാനെ പോലെ ഇരുന്ന പെണ്‍കുട്ടിയാണ്.ഇന്നവള്‍ നാളത്തെ നവവധു!!അപ്പോഴേക്കും രവിചേട്ടനും വീട്ടുകാരും സീനാന്റി വന്നില്ലേ ...രേഷ്മയെ കൂട്ടാമായിരുന്നില്ലേ തുടങ്ങിയ പരിഭവങ്ങളുമായിഎത്തി.തുടര്‍ന്ന് സമ്മാനദാനം, ഫൈവ് കോഴ്സ് ഫീസ്റ്റ്,നിറഞ്ഞുതുളുമ്പുന്ന കട്ട് ഗ്ലാസ്സ്...എല്ലാം എല്ലാം.. ഒരു ലൈവ് സിനിമ ആസ്വദിക്കുന്ന മട്ടില്‍ ഞാന്‍ ഇരുന്നു.... പെട്ടെന്ന് പുറത്തൊരു വാന്‍ വന്നുനിന്നു.വാനില്‍ നിന്നു മോഡല്‍സിനെ പോലെ തോന്നിക്കുന്ന ഏതാനും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്യാറ്റ് വാക്കു നടത്തികൊണ്ട് ഇറങ്ങി വന്നു.

കയ്യില്‍ വലിയ ലഗേജുകള്‍.മുഖത്ത് ദീര്‍ഘയാത്രയുടെ ക്ഷീണം.എല്ലാവരും ബാംഗ്ലൂരില്‍ പഠിക്കുന്ന രവിചേട്ടന്റെ മകളുടെ സഹപാഠികള്‍. "വൗ.(wow).", "നൈസ്" തുടങ്ങിചെറിയൊരു കോലാഹലത്തിനുശേഷം വിസിറ്റിംഗ് റൂം ശാന്തമായി.ഇപ്പോള്‍ ബഹളം അപ്സ്റ്റയറിലാണ്.

പിന്നെ ഡോക്ടര്‍ ശങ്കരനും കുടുംബവും എത്തി." എയ്ഡ്സിനു വരെ മരുന്നായി..ഇതുവരെ കഷണ്ടിക്ക് മരുന്നൊന്നും

കണ്ട് പിടിച്ചില്ലേ ഡോക്ടറെ?! വയസ്സ് മുപ്പതു കഴിയും മുന്‍പ് മുഴുകഷണ്ടിയായി മാറിയ ഒരു ബന്ധു ഡോക്ടറോട്

കുശലം ചോദിച്ചു.." കഷണ്ടിക്കു മരുന്നൊന്നുമില്ല...പക്ഷെ ചികിത്സയുണ്ട്..."

"ഉവ്വോ..എന്ത് ചികിത്സ"

"അസൂയ മനസ്സില്‍ നിന്നും പാടെ മാറ്റുക...പ്രത്യേകിച്ചും മുടിയുള്ളവരോടുള്ള അസൂയ" ചായം തേച്ചു കറുപ്പിച്ചതെങ്കിലും സമൃദ്ധമായ തന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

സമയം പൊയ്കൊണ്ടിരുന്നു. പലരും വരുന്നു; പോകുന്നു.മറ്റുകൗതുകങ്ങളൊന്നു മില്ലാതെയായപ്പോള്‍ എന്റെ ശ്രദ്ധ മുറിയില്‍ പാടികൊണ്ടിരുന്ന സ്റ്റീരിയോയിലേക്ക് തിരിഞ്ഞു."താമര കുരുവിക്ക് തട്ട മിട്...,തങ്കകിനാവിന്റെ കമ്മലിട്.."

എന്നൊക്കെ കുറെ നേരമായി ഗായിക ആവശ്യപെടുന്നു.മൃദുലമായ ശബ്ദത്തിലാണെങ്കിലും അതൊരു ആജ്ഞയായിരുന്നു.പക്ഷെ ആരും അവരെ മൈന്റ് ചെയ്യുന്നതായി തോന്നിയില്ല..

അങ്ങനെയിരിക്കുമ്പോള്‍ " സത്യന്‍...സത്യന്‍.'' എന്ന് മൂന്നോ നാലോ തവണ ഉരുവിട്ടുകൊണ്ട്

..രവിചേട്ടന്‍ പന്തലില്‍ നിന്നും ഓടിവന്നു.പിന്നാലെ,ഒരല്പം സ്ലോ മോഷനില്‍,സാക്ഷാല്‍ സത്യന്‍ അന്തിക്കാടും അദ്ദേഹത്തിന്റെ ഭാര്യ നിമ്മിയും വാതില്‍ പടിയും കടന്ന് എത്തി.വന്നിരുന്നതും ചിരപരിചിതനായ ഒരു കുടുംബ

സുഹൃത്തിനെ പോലെ അദ്ദേഹം സംഭാഷണം തുടങ്ങി.സത്യത്തില്‍ അങ്ങനെ തന്നെ ആയിരുന്നു താനും .പക്ഷെ എനിക്കറിയില്ലായിരുന്നു എന്നു മാത്രം.രവിചേട്ടന്റെ അയല്‍ കാരന്‍,സഹ പാഠി,എന്നു മാത്രമല്ല രവിചേട്ടന്റെ കസിന്‍ അദ്ദേഹത്തിന്റെ സംഭവ ബഹുലമായപ്രണയ കഥയില്‍ സഹായിയുടെ റോളും നിര്‍ വഹിച്ചിട്ടുണ്ട്.

കോള്‍ പാടത്തെ കൃഷിയെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംഭാഷണം ആരംഭിച്ചത്. (രവിചേട്ടനും കുടുംബവും നല്ല കൃഷികാരും കൂടിയാണ്.പറമ്പില്‍ ആനകൊന്‍പ് വലിപ്പമുള്ള നേന്ത്രവെണ്ടയും ക്രിക്കറ്റ് ബോളിനോളം പോന്ന തക്കാളിയുമെല്ലാം കായ്ചു നില്‍ക്കുന്നത് ഇവിടിരുന്നു നോക്കുമ്പോള്‍ ജനനിലൂടെ കാണാം...).പക്ഷെ അവിടെ കൂടിയിരുന്നവര്‍ക്ക് സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു താത്പര്യം...എനിക്കും അങ്ങനെ തന്നെ ,പക്ഷെ ഒരു proper entry ക്കു വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്.എനിക്ക് പരിചയമുള്ള ബന്ധുക്കള്‍ പലരും അദ്ദേഹത്തെ "സത്യന്‍ ...സത്യേട്ടന്‍ '' എന്നൊക്കെ വിളിക്കുന്നത് തെല്ലൊരു അസഹിഷ്ണുതയോടെ ഞാന്‍ കേട്ടിരുന്നു.

"ഞാന്‍..ഞന്‍ ..'' എന്ന് വിക്കികൊണ്ട് അവരുടെ സംഭാഷണത്തിനിടക്ക് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹം അപ്പോള്‍ 'ലാല്‍ അമേരിക്കയില്‍ പോയതു കൊണ്ട് ഷൂട്ടിംഗിന്ന് ബ്രേക്ക് വന്നതും ...നല്ല തിരക്കഥകള്‍ക്കുള്ള ക്ഷാമത്തെ കുറിച്ചു മൊക്കെ വിവരിക്കുകയായിരുന്നു. "ഇപ്പോള്‍ നാട്ടിലുണ്ടല്ലേ! "ഒരു ചെറിയ ഗ്യാപ് കിട്ടിയപ്പോള്‍ ഞാന്‍ ഇടക്കു കയറി.

" ഇപ്പോഴെന്നല്ല, എപ്പോഴും നാട്ടില്‍ തന്നെ.ഇടക്ക് വല്ലപ്പോഴും ഷൂട്ടിംഗ് ഉള്ളപ്പോള്‍ മാത്രം പുറത്ത്" അന്തിക്കാടു പറഞ്ഞു

.അപ്പോഴേക്കും രവി ചേട്ടന്‍ എന്നെ പരിചയ പെടുത്തി:

"കുഞ്ഞാപ്പന്റെ മരുമോന്‍..." പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ എന്റെ വര്‍ക്കിനേക്കാളും എന്റെ വര്‍ക്കിംഗ് പ്ലേസ് അദ്ദേഹത്തിന്റെ താത്പര്യ മുണര്‍ത്തി.."ഉവ്വ് ...ഞാന്‍ പലതവണവന്നിട്ടുണ്ട്..കുന്നും മലയും വിശാലമായ റബര്‍ എസ്റ്റേറ്റുകളുമുള്ള സ്ഥലമല്ലേ...". അതെ.. മനോഹരമായ ലൊക്കേഷന്‍ ആണ് …..ഇപ്പോള്‍ പാട്ടുകള്‍ എഴുതാറില്ലേ?..." ഞാന്‍ ചോദിച്ചു.

അപ്പോള്‍ എല്ലാവരും പരക്കെ അംഗീകരിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട് എന്ന സം വിധായകനെക്കാള്‍ lyricist ആയ അന്തിക്കാടിനെ അഭിസംബോധന ചെയ്യാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്. കൂട്ടത്തില്‍ അല്പം വ്യത്യസ്തമാവാന്‍ അതാണ് നല്ലതെന്നു തോന്നി...

" പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ടോ?

അന്തിക്കാട് മറുചോദ്യം ചോദിച്ചു.

“(.നീലാംബരത്തിലെ നീരദ കന്യകള്‍ നിന്‍ നീല മിഴി കണ്ടു മുഖം കുനിച്ചു)..

(ഒരു പ്രേമ ഗാനം പാടി ..ഇളം തെന്നലെന്നെ ഉറക്കി..,)(ദൂരെ പ്രണയ കവിത എഴുതുന്നു വാനം.)..ഇതൊക്കെ എസ്റ്റാബ്ലിഷ്ഡ് കവികളുടെ സൃഷ്ടി ആണെന്നാണ്..

ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്..." ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കിതച്ചു.

" ആദ്യത്തെ പാട്ടെഴുതിയത് ഇരുപത്തൊന്ന് വയസ്സുള്ളപ്പോഴാണ്..." അദ്ദേഹത്തിന്റെ ശബ്ദം പെട്ടെന്ന് മൃദുവായതു പോലെയും കണ്ണില്‍ ഓര്‍മ്മകള്‍ ഒളിചിന്നിയതു പോലെയും എനിക്ക് തോന്നി.

"(ഓ മൃദുലേ...ഹൃദയ മുരളിയിലൊഴുകി വാ..,)(താരകേ മിഴിയതളില്‍ കണ്ണീരുമായി..താഴെ തിരയുവതാരെ)( രജനീ പറയൂ പൂനിലാവിന്‍ പരിലാളനത്താല്‍ നൊമ്പരങ്ങള്‍ മായുമോ...").."

ഒരു സ്കൂള്‍ കുട്ടിയുടെ അഭിമാനത്തോടെ കാണാ പാഠം ചൊല്ലികൊണ്ട് അന്തിക്കാടിന്റെ എല്ലാ പാട്ടുകളും

എനിക്കറിയാമെന്ന് ഞാന്‍ തെളിയിച്ചു.പിന്നീട് സിനിമാ ഫീല്‍ഡിലെ മറ്റു പാട്ടെഴുത്തുകാരെ കുറിച്ചായി

വര്‍ത്തമാനം.

"റഫീക് അഹമ്മദിന്റെ വരികള്‍ വളരെ കാവ്യാത്മകമാണ്.."

" വളരെ ശരിയാണ്... 'ഏഴാം ബഹറിന്റെ ചെമ്പക പൂവിതള്‍ വീണു കുളിര്‍ത്ത വെള്ളം എന്ന വരികളാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്.; പറയാന്‍ മറന്ന പരിഭവങ്ങളൊക്കെ അതിനു മുന്‍പ് എഴുതിയതാണെങ്കിലും. പിന്നെ ഋതുവിലെ ആ മനോഹരമായ പാട്ട്..(വേനല്‍ കാറ്റില്‍ നമ്മില്‍ പൂക്കല്‍ പോലെ ഓര്‍മ്മകള്‍...) എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ...(ആയിരം പാടെഴും പൂഴിയില്‍ ഞാന്‍ നിന്റെ കാലടി മാത്രമെ കണ്ടൂ..)."

പക്ഷെ ഈ സംഭാഷണം ഇങ്ങനെ തുടരാന്‍ നിവര്‍ത്തിയുണ്ടായിരുന്നില്ല.അതിഥികളില്‍ പലരും ഓരോരുത്തരായി എത്തി .എന്റേതുള്‍ പെടെ എല്ലാവരുടെയും കത്തി സഹിക്കാന്‍ വയ്യാഞ്ഞിട്ടാണൊ എന്നറിയില്ല അന്തിക്കാട് പോകാന്‍ തിരക്കുകൂട്ടി. പോകാന്‍ നേരം അന്തിക്കാട് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നോ എന്നു വ്യക്തമായി ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഭാര്യ നിമ്മിയോട് പറയുന്നതു കേട്ടു... " കക്ഷി പാട്ടിന്റെ വരികള്‍ ആസ്വദിക്കുന്ന ആളാണ്..".

july 9.അപ്പോള്‍ തന്നെ ആദിവസം ഞാന്‍ സുവര്‍ണ്ണ ലിപികളില്‍ കുറിച്ചിട്ടു.മറ്റെ വിടെയുമല്ല-മനസ്സില്‍ തന്നെ.!പ്രശസ്തനായ ഒരു സംവിധായകനോട് രണ്ട് വാക്കുകള്‍ നേരിട്ട് സംസാരിച്ച ദിവസം.!!

ഞാന്അപ്പോള്ആലോചിച്ചത് സത്യന്അന്തിക്കാട് എന്നെ എന്നെങ്കിലും എവിടേയെങ്കിലും വച്ചുകണ്ടാല്തിരിച്ചറിയുമോ എന്നാണ്.തീര്ച്ചയായും അടുത്തുതന്നെ വീണ്ടും ഞാന്അദ്ദേഹത്തിനെ കണ്ടു.കല്ല്യാണ സ്റ്റെജില്വച്ചായിരുന്നു അത്.മുഖാ മുഖം വന്നപ്പോള്ഞാന്പറഞ്ഞു; 'ഹായ്..'അദ്ദേഹം മുഖത്ത് നേര്ത്ത ഒരു ചിരി വിടര്ത്തുകയും ഗൗരവത്തില്തലയിളക്കുകയും ചെയ്തു.പക്ഷെ ആലുവാ മണപുറത്തു വച്ചുകണ്ട പരിചയം അവിടെ ഉണ്ടായിരുന്നില്ല. .അത് മനപൂര് വ്വമായിരുന്നില്ല താനും.മറവിയുടെ സത്യസന്ധത മുഖത്ത് വ്യക്തമായിരുന്നു. സത്യന് സത്യമായും എന്നെ മറന്നു കഴിഞ്ഞിരുന്നു.

രവിചേട്ടന്റെ... ഭാര്യയുടെ.. കുഞ്ഞാപ്പന്റെ ..എന്നൊക്കെ പറഞ്ഞ് വീണ്ടും പരിചയം പുതുക്കാമായിരുന്നു. പക്ഷെ അപ്പോഴേക്കും പ്രമുഖരായ പലരും പരിചയപെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ തിരക്കികൊണ്ടെത്തി.അതു കഴിഞ്ഞതും അന്തികാട് അപ്രത്യക്ഷമാവുകയും ചെയ്തു.

Friday, November 11, 2011

രണ്ട് തമാശകള്‍

രണ്ട് തമാശകള്‍

NO: 1

ഒരു ഇംഗ്ലീഷ് കാരന് കഫെയില് ഇരുന്ന് ലഞ്ച് കഴിക്കുകയാണ്.പെട്ടെന്ന് കഫെയുടെ ചില്ലു വാതില് തള്ളിതുറന്ന്

ഒരു ഭീമന് പാന് കരടി(giant panda) ഉള്ളിലേക്ക് പ്രവേശിച്ചു.ഇംഗ്ലീഷു കാരന് കൗതുകത്തോടെ നോക്കിനില്ക്കെ അതു കൂളായി ഒരു ചെയറില് ചെന്നിരുന്ന് മെനു പരിശോധിക്കുകയും,രണ്ട് ബര്ഗര്,വണ് പ്ലേറ്റ് പൊട്ടറ്റൊ ഫ്രയ്,ഒരു മില്ക്ക് ഷേക്ക്... എന്നിങ്ങനെ ഓര്ഡര് ചെയ്യുകയുംചെയ്തു.അതിനു ശേഷം വളരെ കൂളായി ഇതെല്ലാം തിന്നു തീര്ത്ത്,നാപ്കിന് എടുത്ത് മുഖം തുടച്ചു.കരടികുട്ടന് ഇനിയെന്തിനാണ് ഭാവം എന്ന് ഇംഗ്ലീഷുകാരന് അന്തിച്ചു നില്ക്കെ അത് ഒരു റൈഫിള് എടുത്ത് തുടരെ തുടരെ രണ്ട് കസ്റ്റമേഴ്സിനെ വെടിവെച്ചിട്ടു. പിന്നെ, പുകയും ഊതി പുറത്തേക്ക് ഓടി പോയി...എല്ലാം വളരെ കൂളായി തന്നെ!!ഇതെല്ലാം കണ്ട് ഇംഗ്ലീഷ്കാരന്‍ പരിഭ്രമിച്ചു വശമായെങ്കിലും മറ്റുള്ളവര്‍ക്ക് യാതൊരു കൂസലുമില്ല..അയ്യാള് അടുത്തുകണ്ട വെയിറ്ററോട് "വാട്ട് ഹെല് ഈസ് ഗോയിംഗ് ഓണ് ഹിയര്‍(ഇതെന്ത് പണ്ടാറാ ഇവിടെ നടന്നെ?)" എന്ന് ചോദിച്ചു. ഇതിലെന്താണിത്ര അത്ഭുതം എന്ന ഭാവമായിരുന്നു വെയ്റ്റര്ക്ക്..

" ഇങ്ങനെ കണ്ണു തള്ളാന് മാത്രം ഒന്നുമില്ലോ..?!,സംശയമുണ്ടെങ്കില് നിങ്ങള് പോയി ഡിക്ഷണറി നോക്കൂ".റസ്റ്റൊറന്റില് നിന്ന് ഇംഗ്ലീഷുകാരന് നേരെ പോയതു ലൈബ്രററിയിലേക്ക്....അവിടെ ഒരലമാരയില് ഭംഗിയായി അടുക്കിവച്ചിരിക്കുന്ന ഡിക്ഷണറികളില് നിന്ന് അയ്യാള് Oxford തന്നെ തിരഞ്ഞെടുത്തു.അതില് പാന്ഡയ്ക്ക് അര്ഥം കൊടുത്തിരിക്കുന്നത് ഇങ്ങനേയാണ്:panda- a big furry , black and white animal that lives in the rain forest of China.It eats shoots and leaves

* * * *

ഈയിടെ വായിച്ച phantoms in the brain(author:Dr Ramachandran and sandra Blakeslee;price-299 )എന്ന പുസ്തകത്തില് നിന്നെടു

ത്ത ഒരു തമാശയാണ് ഇത്.തമാശയെ കുറിച്ച് ഗൗരവമായ ചില നീരീക്ഷണങ്ങള് നടത്തുന്ന the patient who died laughing എന്ന അധ്യായത്തിലാണ് ഫലിതം.മനസ്സിന്റെ ഘടനയും മനുഷ്യ പ്രകൃതിയും ചില ക്ലിനികല് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതാണ് പുസ്തകത്തിലെ പ്രദിപാദ്യം.

മസ്തിഷ്കത്തിലെ നിരവധി പ്രത്യേകതകളെ പേപ്പറും പേനയും മാത്രം ഉപയോഗിച്ചുപോലും കണ്ടെത്താമെന്ന് ലേഖകന് സമര്ഥിക്കുന്നു. പ്രസ്തുത അധ്യായത്തില് ,ഫലിതത്തിന് ലേഖകന് ശാസ്ത്രീയമായ നിര് വചനം കണ്ടെത്തുന്നതിങ്ങനെ:when a person walk along the garden path of expectation and there is a sudden twist at the end that results a complete reinterpretation of the same facts and the new interpretation is trivial rather than terrifying,laughter ensues.

പ്രതീക്ഷയുടെ ഉദ്യാനപാത കൂടുതല് വളഞ്ഞതാകുന്നത് തമാശയുടെ ആസ്വാദ്യത വര്ധിപ്പിക്കുന്നു.മാത്രമല്ല ,മികച്ചതമാശകള് ഉണ്ടാകുന്നത് ലൈംഗികത ,വംശീയത,വര്ഗീയത ഇതിലേതെങ്കിലും ഒന്ന് അന്തര്ധാരയാകുമ്പോഴാണ് എന്നും ലേഖകന് നിരീക്ഷിക്കുന്നു.ഉദാഹരണത്തിന് അടുത്ത തമാശനോക്കിയാലും..

* * *

No: 2

കഥ നടക്കുന്നത് ഒരു english ബാറിലാണ്.അധികം തിരക്കില്ലാത്ത ഒരു സായാഹ്ന സമയം..ബാറിലേക്ക് ഒരു സ്ഥിരം കസ്റ്റ മര് കടന്നു വരുന്നു.അയ്യാളുടെ കയ്യില് ഒരു ചെറിയ ബ്രൗണ് പേപ്പര് സഞ്ചിയുമുണ്ട്.ഒഴിഞ്ഞ ഒരു മൂലയില് ചെന്നിരിക്കുന്ന അയ്യാളുടെ അരികത്തേക്ക് ചുണ്ടില് ഒരു ചിരിയും ട്രേയില് സ്ഥിരം കോക്ടെയിലിനുള്ള വിഭവങ്ങളുമായി സപ്ളയര് എത്തി.വിശേഷങ്ങള് ചോദിച്ചുകൊണ്ട് cocktail മിക്സുചെയ്യുന്നതിനിടയിലാണ് മേശപുറത്തിരിക്കുന്ന കൗതുകമുള്ള സഞ്ചി സപ്ലയറുടെ ശ്രദ്ധയില് പെടുന്നത്.

"എന്താണിഷ്ടാ സഞ്ചിയില്?!"അയ്യാള് ആകാംക്ഷയോടെ ചോദിച്ചു.കസ്റ്റമറുടെ മുഖത്ത് ഒരു ചിരി വിടര്ന്നു..

"ങാ അതോ? അതൊരു ചെറീയ വിശേഷം...കാണണൊ തനിക്ക്?"കസ്റ്റമര് സഞ്ചിക്കുള്ളില് കയ്യിട്ട് ഒരു ചെറിയ പിയാനോ പുറത്തെടുത്തു.. ആറിഞ്ചു മാത്രം നീളമുള്ള ഒരു പിയാനൊ..!ഒറിജിനലിന്റെ ഒരു മിനിയേച്ചര് !!

"കൊള്ളാം ...എന്തായിത്?!" സപ്ലയറുടെ ജിജ്ഞാസക്ക് മറുപടി നല്കാതെ ,അയ്യാള് വീണ്ടും സഞ്ചിയില് കയ്യിട്ട്

മറ്റൊന്നു പുറത്തെടുത്തു.കഷ്ടിച്ച് ഒരടി നീളമുള്ള ഒരു കൊച്ച് മനുഷ്യന് !പുറത്ത് വന്നതും കുഞ്ഞു മനുഷ്യന് ഓടി ചെന്ന് പിയാനോ വായിക്കാന് തുടങ്ങി...ഇതെല്ലാം കണ്ട് സപ്ലയര് അത്ഭുതം കൂറി..." ചങ്ങാതീ.. pianist-നെ എവിടന്ന് കിട്ടി?''അതിനു മറുപടിയായി കസ്റ്റമര് തന്റെ സഞ്ചിയില് നിന്ന് അവസാന ഐറ്റവും പുറത്തെടുത്തു...ചിത്ര പണി ചെയ്ത, വില്ലു പോലെ വളഞ്ഞ വെള്ളി പിടിയുള്ള ഒരു മാജിക് ലാമ്പ് ! പിന്നെ

നെടു വീര്പ്പോടെ പറഞ്ഞു " നോക്കു ..ഇതൊരു അറബി എനിക്ക് തന്നതാണ്.അതെ, പഴയ മന്ത്ര വിളക്കു തന്നെ..ഉള്ളില്‍ ജീനിയുമുണ്ട്.മന്ത്രം ചൊല്ലി വിളക്കിലുരസിയാല്‍ അവന്‍ വരും..ചോദിക്കുന്ന വരവും തരും..പക്ഷെ ഒരാള്‍ക്ക് ഒരിക്കലെ തരൂ..ഒന്നു

പരീക്ഷിക്കുന്നോ ?" ഒന്നു ശങ്കിച്ചിട്ടാണെങ്കിലും സപ്ലയര്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറായി.മാജിക് ലാമ്പ് കയ്യിലെടുത്ത് അയ്യാള്‍ വിരലുകൊണ്ടുരസി.പെട്ടെന്ന് പുകപടലവും അതിനുള്ളില്‍ ജീനിയും പ്രത്യക്ഷമായി.നെഞ്ചില്‍ കയ്യി വച്ച് അതു താണു വണങ്ങി..".." ഹുസൂര്‍ ..വരം ചോദിച്ചാലും.." ജീനി മൊഴിഞ്ഞു.

"മില്യണ്‍ ബക്സ്.." സം യമനം വീണ്ടെടുത്ത സപ്ലയര്‍ ആവശ്യ പെട്ടത് പണമാണ്.പണത്തെക്കാള്‍ വലിയൊരുവരം വേറെയില്ലല്ലോ..അതുണ്ടെങ്കില്‍ പിന്നെ മറ്റു വരങ്ങളും വേണ്ട്..

ജീനി ഒന്നു കണ്ണടച്ചു തന്റെ കയ്യിലെ മാന്ത്രിക വടി വീശി..."ശും.."ഉടനെ മുറിയില്‍ താറാവുകളുടെ കലപില ഉയര്‍ന്നു.സപ്ലയര്‍ നോക്കുമ്പോള്‍ മുറിയില്‍ പതിനായിരകണക്കിന് താറാവുകള്‍...ക്വാക്..ക്വാക്.."

പരിഭ്രമിച്ചു പോയ അയ്യാള്‍ കസ്റ്റമറുടെ നേരെ തിരിഞ്ഞു.

"ഈ ജീനിക്കെന്താ ചെവികേട്ടു കൂടെ ! bucks ചോദിച്ചപ്പോ ducks ആണല്ലോ കിട്ടിയത്. സുഹൃത്തിന്റെ നിരാശ ഷെയര്‍ ചെയ്തുകൊണ്ട് കസ്റ്റമര്‍ പറഞ്ഞു.." വിഷമിക്കാതെടോ എന്റെകാര്യം ഇതിലും

കഷ്ടമായിരുന്നു. well, do you really think I asked for a twelve -inch pianist?