Sunday, March 13, 2011

ക്രിസ്റ്റല്‍ വാലി

ക്രിസ്റ്റല്‍ വാലി
(അഭിമുഖം-1)
ഫ്രഡരിക് തോംസണ്‍..ഡോക്ടര്‍ ഫ്രഡറിക് തോംസണ്‍..."
സ്വല്പം നീരസത്തോടെ യാണ് അയ്യാള്‍ സ്വന്തം പേരു പറഞ്ഞത്..നീരസം പേരിനോടായിരുന്നില്ല
അഭിമുഖത്തിലെആദ്യത്തെ ചോദ്യത്തോടായിരുന്നു
തീര്‍ച്ച യായും
പ്രമുഖനായ ഒരു വ്യക്തിയോട് ഒരു ഇന്റര് വ്യൂവര്‍ ഒഴിവാക്കെണ്ട് ചോദ്യമായിരുന്നു അത്.അശ്രദ്ധമായ
വേഷ്ത്തിനുള്ളിലെ അസ്വസ്ഥമായ ചലനങ്ങള്‍ അയ്യാളുടെ അനിഷ്ടം വെളിപെടുത്തി.വെളിച്ചം മിന്നിപിടയുന്ന
കണ്ണടചില്ലുകളും,ചില്ലിനു പുറകിലെ ചെമ്പന്‍ നിറമുള്ള കണ്ണുകളും പക്ഷെ,ഒരു വിദേശ സിനിമയിലെ
ചുറുചുറുക്കുള്ള യുവ ശാസ്ത്രജ്ഞന്റെ പരിവേഷം അയ്യാള്‍ക്കു നല്‍കുന്നുണ്ടായിരുന്നു..ഏതാനും നിമിഷങ്ങള്‍ ഗൗരവം കലര്‍ന്ന ഒരു മൗനത്തിന്റെ
ചില്ലുപാളിക്കപ്പുറം അയ്യാള്‍ ഉള്‍ വലിഞ്ഞതു പോലെ കാണപെട്ടു..
എന്നാല്‍ , ജോലിയെ കുറിച്ചുള്ള അന്വേഷണം അയ്യാളെ വാചാലനാക്കി
മലനിരകള്‍ ചുറ്റും മതിലുകള്‍ തീര്‍ക്കുന്ന ഹരിതസുന്ദരമായ ഒരു താഴ്വരയില്‍ അനേകം ചതുരശ്രനാഴികകള്‍ പരന്നുകിടക്കുന്ന ക്രിസ്റ്റല്‍ വാലി(CRYSTAL VALLEY) എന്ന റിസേര്‍ച് കോം പ്ലക്സിന്റെ ഡയറക്ടര്‍ക്ക് തങ്ങളുടെ പ്രോജക്ടുകളെ
കുറിച്ചും പല ഡിപ്പാര്‍ട്ടുമെന്റു കളിലായി രാവെന്നോ പകലെന്നോ ഇല്ലാതെ ഗവേഷണത്തില്‍ ഏര്‍പെട്ടിരിക്കുന്ന
സഹപ്രവര്‍ത്തകരെ കുറിച്ചു മൊക്കെ പറയാന്‍ വല്ലാത്തൊരു ആവേശമായിരുന്നു..
അയ്യാളുടെ ഗവേഷണ നഗരിയുടെ പേര് മോഹന്‍ ദാസിനെ വല്ലാതെ ആകര്‍ഷിച്ചു.
ക്രിസ്റ്റല്‍ വാലി എന്ന് അയ്യാള്‍ ഇടക്കിടക്കിടെ ഉച്ചരിക്കുമ്പോഴെല്ലാം,ഒരു ചില്ലു പാത്രം വീണുടയുന്ന
പ്രതീതി ഉണ്ടായിരുന്നു...
“"ക്രിസ്റ്റല്‍ വാലി...വാട്ട് എ റൊമാന്റിക് നെയിം.. !!!" ചില്ലു കൊട്ടാരങ്ങളെ കണ്മുന്നില്‍ കാണുന്നതു പോലെ മോഹന്‍ ദാസ് ആശ്ചര്യപെട്ടു..
"അനേകം ചതുരശ്രനാഴികകള്‍ പരന്നു കിടക്കുന്ന ഈ റിസര്‍ച്ച് കോം പ്ലക്സിലെ ഓരോ കെട്ടിടവും
പണിതിട്ടുള്ളത് ശുദ്ധമായ ക്രിസ്റ്റലുകള്‍ കൊണ്ടാണ്.."
"ദാറ്റ് ഈസ് വണ്ടര്‍ ഫുള്‍... ക്രിസ്റ്റല്‍ നിര്‍മ്മിതമായ കെട്ടിട സമുച്ചയങ്ങള്‍..!!! ഇന്നലെ ഞാന്‍ വാങ്ങിയ ഒരു ക്രിസ്റ്റല്‍ പൂപാത്രത്തിന്
മുന്നൂറ് രൂപയോളം വിലയായി...അപ്പോള്‍ ക്രിസ്റ്റല്‍ വാലിയുടെ
നിര്‍മ്മാണത്തില്‍ നിങ്ങള്‍ എത്ര പണം ചിലവിട്ടുകാണും?
"അവിടെയാണ് നിങ്ങള്‍ അത്ഭുതപെടാന്‍ പോകുന്നത്. മറ്റാരോടും പറയാത്ത ഒരു രഹസ്യം ഞാനിപ്പോള്‍ നിങ്ങളോട് പറയാം . ക്രിസ്റ്റല്‍ ബ്രിക്കുകളുടെ പ്രോഡക്ഷന്
ഞങ്ങള്‍ക്ക് ആകെ ചിലവായത്...ഒരു പ്രഷര്‍ ചേംബറിന്റെ നിര്‍മ്മാണ
ത്തിനു വേണ്ട് പതിനായിരം രൂപമാത്രമാണ്..ഇതിനു വേണ്ട അസംസ്കൃത വസ്തു എന്നു
പറയുന്നത് വിലകൊടുക്കാതെ കിട്ടുന്ന ജലവും..
അതി മര്‍ദ്ദത്തിനു വിധേയമാകുന്ന ജലം
കടുപ്പമുള്ള ഖര പദാര്‍ഥമാകുന്നു എന്ന സയന്‍സ് തത്വം ആണ് ഞങ്ങള്‍ ഇവിടെ പ്രാവര്‍
ത്തികമാക്കിയിരിക്കുന്നത്...യെസ് ക്രിസ്റ്റല്‍ വാലി ഈസ് മെയ്ഡ് അപ് ഓഫ് വാട്ടര്‍ബ്രിക്സ് ,മാന്‍.. കല്ലിനേക്കാള്‍ കടുപ്പ മുള്ള മഞ്ഞിന്റെ വെണമയുള്ള,എന്നാല്‍ വെയിലത്തും ഉരുകാത്ത സാന്ദ്ര ജലം.ഡെന്‍സിറ്റി വണ്‍,മോഡുലസ്...
താഴ്വരയിലെ ശുദ്ധജല തടാകത്തില്‍ ഒരു മഴക്കാലത്ത് ഒഴുകിയെത്തിയ ആയിരകണക്കിന് ഗ്യാലണ്‍
ജലം ഞങ്ങള്‍ ഇഷ്ടികകള്‍ ആക്കിമാറ്റി...സെമി ട്രാന്‍സ്പാരന്റ് ബ്രിക്സ്...
ശരിക്കും ഒരു ആര്‍ക്കിടെക്റ്റ് വിപ്ലവം എന്നു തന്നെ പറയാം ..."
അഭിമുഖക്കാരന് നോട്സ് കുറിച്ചെടുക്കാനുള്ള സമയം നല്‍കി കൊണ്ട് ഫ്രെഡി തോംസണ്‍ അല്പനേരം
നിശ്ശബ്ദനായി..... വീണ്ടും തുടര്‍ന്നു.
"താങ്കള്‍ക്കറിയുമോ...വേള്‍ഡ് പോപ്പുലേഷന്‍ അരിത് മെറ്റിക് പ്രോഗ്രഷനിലാണ് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്..
ആയിരത്തി അരുന്നൂറ് ഏ ഡിയിലെ ജനസംഖ്യ ഇരട്ടിയാവാനെടുത്തത് തൊള്ളായിരം വര്‍ഷങ്ങളാണെങ്കില്‍ീഇപ്പോഴത് കേവലം അമ്പത് വര്‍ഷങ്ങള്‍ക്ക് താഴേയാണ്..
അതായത് ഇന്നത്തെ അഞ്ഞൂറ് കോടി ,ആയിരം കോടിയാവാന്‍ അര നൂറ്റാണ്ട് തികച്ചും വേണ്ടെന്ന്
സാരം,രണ്ടായിരം കോടിയാകുന്നത് അതിലും വേഗത്തിലായിരിക്കും..
അടുത്ത ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന
ഏറ്റവും വലിയ പ്രശ്നം...പാര്‍പ്പിട പ്രശ്നമാണ്,അതെ പോലെ ഭക്ഷണപ്രശ്നവും.....
...ആകാശത്തിനു കീഴെ കിടന്നുറങ്ങിയാലും ഭക്ഷണമില്ലാതെ മനുഷ്യനു നില നില്‍ക്കാന്‍ കഴിയുകയില്ല.
ബി.ടി വഴുതനങ്ങയും പൊട്ടറ്റൊയുമൊക്കെമനുഷ്യന്റെ വിശപ്പിനു മുന്നില്‍ തോറ്റു തുന്നം പാടുന്ന കാലം അതിവിദൂരമല്ല..
ഭകഷ്യ
ഉത്പാദനംകൂട്ടുക എന്നതിനേക്കാള്‍ ഭകഷ്യ യോഗ്യമായവയുടെ റേഞ്ജ് കൂട്ടുക എന്നതാണ് ഒരു പോം വഴി.. സുഹൃത്തെ, താങ്കള്‍ ആലോചിച്ചിട്ടുണ്ടോ... കഴിക്കുന്ന ഭക്ഷണത്തിന്റെ അറുപതു ശതമാനം മാത്രമേ
നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ......ബാക്കിയെല്ലാം വെയ്സ്റ്റ്..എല്ലാം എത്രയും പെട്ടെന്ന് വിസര്‍ജ്ജിച്ചുകളയേണ്ടവ... ഇതിന് വേണ്ടി എത്ര ഊര്‍ജ്ജമാണ് പാഴായി പോകുന്നത്..നൂറ് ശതമാനം യൂട്ടിലിറ്റി ആണ് നമ്മുടെ ആദ്യത്തെ
ലക്‌ഷ്യം
. കഴിക്കുന്നതെന്തും ദഹിക്കണം ..ഒന്നും ബാക്കിയാവരുത്...ഒരു തന്മാത്ര പോലും..
ഇതിനുവേണ്ട് യൂട്ടിലേസ്(UTILASE) എന്ന എന്‍സൈം പരീക്ഷണ ശാലയില്‍ തയ്യാറായി കഴിഞഞു... പരീക്ഷണവിധേയമായ
എലികളുടെ മൂന്നാം തലമുറ excretory organs ഒന്നും തന്നെയില്ലാതെയാണ് ഈയിടെ ജനിച്ചത്... that means..experiment is hundred percent successful....
വിസരജ്ജ്യമില്ലെങ്കില്‍ പിന്നെയെന്തിന്ന് വിസര്‍ജ്ജനാവയവങ്ങള്‍?
“RANGE - ന്റെ കാര്യം പറഞ്ഞ് നമ്മള്‍ യൂട്ടിലിറ്റിയിലണ് എത്തിയത്"
മോഹന്‍ ദാസ് ഇടക്ക് ഓര്‍മ്മിപ്പിച്ചു...
“യെസ് യെസ് ...പരിണാമത്തില്‍ മനുഷ്യരാശിക്കു സംഭവിച്ച ഏറ്റവുംവലിയ നഷ്ടം അവന്റെ ആഗ്നേയ ഗ്രന്ഥിയിലെ സെല്ലുലേയ്സ്(CELLULASE) എന്ന എന്‍സൈം ആണ്...അതോടെ മനുഷ്യനു പുല്ലും പച്ചിലകളുമൊന്നും പഥ്യമല്ലാതായി..
ഈ എന്‍സയിം പ്രോഡക്ഷനു വേണ്ടി മനുഷ്യരിലേ പാന്‍ ക്രിയാസിനെ സജ്ജമാക്കുക എന്നതാണ് ഇപ്പോള്‍
ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു പരീക്ഷണം..
അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് പുല്ലു തിന്നാം,ഇലകള്‍ തിന്നാം ...കടലാസും വൈക്കോലും വരെ തിന്നാം..
എല്ലാം രു ചികരമായിരിക്കും..എല്ലാം ദഹിക്കുകയും ചെയ്യും..."
“ഗ്രേറ്റ്.. സര്‍.. ഗ്രേറ്റ്..."
മോഹന്‍ ദാസ് പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഇതൊക്കെയായാലും ഭാവിയില്‍ മനുഷ്യന്റെ നിലനില്പിന്,പരിണാമത്തില്‍ ചില ഇടപെടലുകള്‍
നടത്തിയേ മതിയാവൂ...അതിന് ഇന്ന് നമ്മുടെ കയ്യിലുള്ള ഏറ്റവും ശക്തമായ ആയുധം GENETIC ENGINEERING ആണ്, ഇവിടെയും ക്രിസ്റ്റല്‍ വാലിയിലെ ശാസ്ത്ര ജ്ഞര്‍ ഒരു പാട്

മുന്നേറി എന്നു തന്നെ പറയാം.. അക്വേറിയത്തില്‍, ചെകിള പൂക്കളുള്ള ഗിനി പിഗുകള്‍ നീന്തി നടക്കുന്നതും..
മരങ്ങളില്‍, നെറ്റിപൂവുള്ള കുരങ്ങന്മാര്‍ ചാടി നടക്കുന്നതും ഇഴയുന്നതിനു പകരം കാലുകളില്‍ എഴുന്നേറ്റു നടക്കുന്ന പാമ്പുകളേയും
ഒക്കെ നിങ്ങള്‍ക്കിവിടെ കാണാം..."
"അതെ,..എല്ലാം ഒന്നു കാണണമെന്നുണ്ട് ,പിന്നീടൊരിക്കലാവട്ടെ.., ഇപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്ക്
ഇന്റര്‍ വ്യൂവിന് അനുവദിച്ച് തന്ന സമയം തീരുകയാണ്..വണ്‍സ് എഗയിന്‍ താങ്ക്യൂ ഡോക്റ്റര്‍
ഫ്രഡറിക് തോംസണ്‍… ഇനി ഞങ്ങള്‍ക്ക് സംസാരിക്കാനുള്ളത് മിസിസ് ഫ്രഡരിക് തോംസണു മായിട്ടാണ്"
യെസ് ഷീ ഇസ് വെയ്റ്റിംഗ് ഔട്സൈഡ്..."
(അഭിമുഖം-2)
കയ്യില്‍ കരുതിയിരുന്ന ചൂരല്‍ കുട്ട മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചുകൊണ്ട്,അവര്‍ മോഹന്‍ ദാസിന്
അഭിമുഖമായി വന്നിരുന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്റെ ഭാര്യയെന്ന അഭിമാനമോ അഹങ്കാരമോ ഒന്നുമില്ലാതെ വളരെ ലളിതമായ
വസ്ത്രങ്ങള്‍ ധരിച്ച മിസിസ് ഫ്രഡ്ഡി…..
ഭയമോ അങ്കലാപ്പോ എന്തോ ഒന്ന് പുറത്തുകാണിക്കാതിരിക്കാന്‍ അവര്‍ വളരെ
പണിപെടുന്നതു പോലെ തോന്നി. വയലറ്റുപൂക്കള്‍ തുന്നിയ ചുരിദാറിനു പകരം കുറച്ചു കൂടെ മോഡേണ്‍ വേഷമായിരുന്നെങ്കില്‍
അവര്‍ ഒരു പക്ഷെ ജൂലിയ റോബര്‍ട്സിനെ പോലെ ഇരുന്നേനെ.അല്പം ചരിവുള്ള നാസല്‍ ബ്രിഡ്ജ് പോലും
അതേ പോലെയുണ്ട്..
"ഞാന്‍ എവിടെ നിന്നാണ് തുടങ്ങേണ്ടത്?"
"ആദ്യം മുതല്‍ തന്നെ...."
"ആദ്യം ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോളെജില്‍ പഠിക്കുമ്പോഴാണ്..എന്നേക്കാള്‍ ഒരു വര്‍ഷം
സീനിയറായിരുന്നു ഫ്രഡി...അന്ന് അദ്ദേഹം പെണ്‍കുട്ടികള്‍ക്കിടയില്‍ ഡികാപ്രിയോ എന്നാണ്
അറിയപെട്ടിരുന്നത്...ടൈറ്റാനിക് ഇറങ്ങിയത് ആയിടെ ആയീരുന്നു. ആണ്‍ കുട്ടികള്‍ കളിയായി
പാവങ്ങളുടെ ഡി കാപ്രിയോ എന്നും വിളിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.ബുദ്ധിയും സൗന്ദര്യവും
വേണ്ടുവോളം ഉള്ളതു കൊണ്ട്, ഫ്രഡ്ഡിക്ക് ഇരുവിഭാഗത്തിലും പെട്ട ധാരാളം ആരാധകരുണ്ടായിരന്നു എന്നതാണ്
സത്യം..അന്നും ധാരാളം വായിക്കുമായീരുന്നു, ഫ്രഡി. പ്രത്യേകിച്ചും സയന്‍സ് ഫിക്ഷനുകള്‍ ,ഒരു
പക്ഷെ ഞങ്ങള്‍ അടുക്കാന്‍ നിമിത്തമായതും അതു തന്നെയാരിക്കാം.ജൂള്‍സ് വേണിന്റെ
AROUND THE WORLD IN EIGHTY DAYS ആണ്അദ്ദേഹം എനിക്കു തന്ന ആദ്യത്തെ പ്രേമലേഖനം .ലൈബ്രറിയില്‍ വച്ച് ആ പുസ്തകം എനിക്കു തരുമ്പോള്‍ ..അതില്‍ ഒരു കോഡ്
ഉണ്ടെന്നും അത് ബ്രേക്ക് ചെയ്യണമെന്നും പറഞ്ഞു. കോഡിംഗ് വളരെ സിമ്പിള്‍ ആയിരുന്നു. നോവലിലെ ചില വാക്കുകള്‍ അണ്ടര്‍ ലൈന്‍ ചെയ്ത് നമ്പറുകള്‍
കൊടുത്തീരിക്കുകയാണ്.എല്ലാം ചേര്‍ത്തു വായിച്ചപ്പോള്‍ അതിമനൊഹരമായ ഒരു പ്രേമലേഖനം!!പിന്നെ ഞാന്‍ തിരഞ്ഞത് ഒരേയൊരു വാക്കിനു വേണ്ടിയായിരന്നു.
ജൂള്‍സ് വേണിന്ന്റെ നോവലുകള്‍ മുഴുവന്‍ തിരഞ്ഞാലും ഒരു പക്ഷെ കണ്ടു കിട്ടാനിടയില്ലാത്ത ഒരുവാക്ക്.
അവസാനം എന്‍പത്തിയെട്ടാമത്തെ പേജില്‍ ആ വാക്ക് ഞാന്‍ കണ്ട് പിടിക്കുക തന്നെ ചെയ്തു.. അത് ചുവന്ന മഷികൊണ്ട് ഒരു ഹൃദയത്തിനുള്ളിലാക്കിയിരിക്കുന്നു.
പ്രണയം ഡീ കോഡ് ചെയ്യപെട്ട ആ മുഹൂര്‍ത്തത്തില്‍ പുസ്തകത്തിലെ വാക്കുകളെല്ലാം പൂമ്പാറ്റകളായി എനിക്കു
ചുറ്റും പാറി പറക്കാന്‍ തുടങ്ങിയതും
മുകളില്‍ നിന്ന് പുഷ്പവൃഷ്ടി ഉണ്ടായതും ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.
ഡിഗ്രി കോഴ്സ് ക്ഴിഞ്ഞ് അധികം വൈകാതെ
ഞങ്ങള്‍ വിവാഹിതരായി, വീട്ട് കാരുടെ സമ്മതമില്ലാതെ തന്നെ...
ഫ്രഡിക്ക് അപ്പോഴേക്കും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നല്ലൊരു ജോലി
ലഭിച്ചിരുന്നു. ക്രിസ്റ്റല്‍ വാലിയില്‍ ജോയന്‍ചെയ്യുന്നതു വരെ ,ഒരു ഐഡിയല്‍ ഹസ്ബന്‍ഡ് ആയിരുന്നു ഫ്രഡി എന്ന് എനിക്കു പറയാന്‍ കഴിയും.പക്ഷെ
ഒരു ജോലിയിലും ഉറച്ച് നില്‍ക്കില്ല എന്നതായിരുന്നു ഒരു പ്രശ്നം..ക്രിയേടറ്റീവ് ആയി ഒന്നും ചെയ്യാന്‍
കഴിയുന്നില്ല എന്നാണ് എപ്പോഴുമുള്ള പരാതി. രണ്ണ്ട് വര്‍ഷത്തിനിടെ മുന്നു തവണ ജോലി മാറി
ഫൈസര്‍ കമ്പനിയുടെ ഏരിയ മാനേജരായും ,സിപ്ലയിലെ റിസര്‍ച്ച് assistant മായും ജോലി
ചെയ്തു... കാഡിലയില്‍ വര്‍ക്കു ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്, ക്രിസ്റ്റല്‍ വാലിയെ കുറിച്ച് ഫ്രഡി എന്നോട് പറയുന്നത്..
അവിടെ നിന്ന് നല്ല ഓഫര്‍ വന്നിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് മാറുകയാണെന്നും പറഞ്ഞു.താമസിയാതെ പഴയ
ഫ്രഡിയെ എനിക്കു നഷ്ടപെടുവാന്‍ തുടങ്ങി..നേരം വെളുക്കും മുന്‍പെ ജോലിക്കു പുറപെടും..തിരികെ എത്തുന്നത്
വളരെ താമസിച്ചും.. എ ട്രൂ വര്‍ക്കാഹോളിക്.. അതെ സമയം ഒരു തരം അന്തര്‍മുഖത്വവും പ്രകടമായിരുന്നു....ജോലിസ്ഥലത്തെ വിശേഷങ്ങള്‍ അന്വേഷിക്കുമ്പോള്‍ പതിവില്ലാതെ ഒഴിഞ്ഞു മാറ്റം,വീട്ടില്‍ വന്നാലും സദാ ഫോണില്‍ സഹപ്രവര്‍ത്തകരോട് രഹസ്യസ്വഭാവമുള്ള എന്തോക്കെയോ ഡിസ്കസ്
ചെയ്തുകൊണ്ടിരിക്കുക്... എന്തോ ഒരു പന്തികേട് എനിക്കു തോന്നി തുടങ്ങി.ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിച്ച് ക്രിസ്റ്റല്‍ വാലിയെ കുറിച്ച് തിരക്കി ..ആരും അങ്ങനയൊരു സ്ഥാപനത്തിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു.
ഒരു ദിവസം ഫ്രഡ്ഡി അറിയാതെ
ഞാന്‍ അദ്ദേഹത്തെ ഫോളൊ ചെയ്തു ..ടൗണില്‍ നിന്ന് ഉള്‍മാറി കിടക്കുന്ന ഒരു സ്ഥലത്തേക്കാണ് ദിവസവും
അദ്ദേഹത്തിന്റെ യാത്ര .കാടു പിടിച്ചുകിടക്കുന്ന ഒരു വിജന പ്രദേശം .അവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പെന്നോ
പൂട്ടിയ ഒരു കോട്ടണ്‍ മില്‍…! ഇടിഞ്ഞു തുടങ്ങിയ ചുറ്റുമതില്‍!! അതാണ്..അദ്ദേഹത്തിന്റെ ക്രിസ്റ്റല്‍ വാലി.. അകത്തേക്കു കയറിനോക്കാന്‍ എനിക്കു ധൈര്യം വന്നില്ല . അന്നു രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു.
.എത്രയും പെട്ടന്ന് അദ്ദേഹത്തിനെ സൈക്ക്യാട്രിക്ക് ട്രീറ്റ്മെന്റിന് വിധേയമാക്കണമെന്ന് എനിക്ക് മനസ്സിലായി,പക്ഷെ അതിനു മുന്‍പ് ഒരു സൈക്കോളജിക്കല്‍ അനാലിസിസ് ആയിരിക്കും നല്ലതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.അവരാണ് താങ്കളുടേ
പേര് സജസ്റ്റ് ചെയ്തത്... കുറച്ചുകാലമായി ഡെലൂഷന്റെയും ഹാലൂസിനേഷന്റെയും ഒരു ലോകത്താണ് അദ്ദേഹം എന്നത് അറിയാന്‍ ഞാന്‍ വളരെ വൈകിപോയി..

(നിഗമനങ്ങള്‍..)
മരുന്നു കമ്പനികളില്‍ ആദ്യം ഒരു മെഡിക്കല്‍ റെപ്പ് ആയും,പിന്നെ ലാബ് അസിസ്റ്റന്റുമായൊക്കെ ജോലി നോക്കിയ
ഫ്രഡി.ഇപ്പോള്‍ സ്വയമൊരു ലോകപ്രശസ്തനായ സയന്റിസ്റ്റ് ആയി ആണ് കരുതുന്നത്..അതും വലിയ ഒരു റിസേര്‍ച്ച് കോം പ്ലക്സിന്റെ
സാരഥി...().സൈക്യാട്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ delusion of grandeur.മനോരോഗങ്ങളിലെ അര്‍ബുദം എന്നറിയപെടുന്ന
സ്കിസോഫ്രീനിയയുടെ പ്രഥമ ലക്ഷണം..കൂടാതെ, hallucination, flight of ideas, തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്..പക്ഷെ ലോജിക്കല്‍ തിങ്കിംഗിന് കാര്യമായ തകരാറു പറ്റിയിട്ടില്ല എന്നത് ഒരു അത്ഭുതമാണ്.
എന്നാലും എന്റെ നിഗമനം..."
"സര്‍ ,ഒരു സെക്കന്‍ഡ്..." മിസിസ് ഫ്രഡി,ഇടയില്‍ കയറികൊണ്ട് പറഞ്ഞു.
"യെസ്..."
'ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് താങ്കള്‍ ഇത് കൂടെയൊന്നുകാണണം.”
“എന്തായിത്?!!”
ഇന്നെലെ, ഞങ്ങളുടെ
വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു. ഫ്രെഡ്ഡി എനിക്കു തന്ന സമ്മാനം..." അവര്‍ മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചിരുന്ന ചൂരല്‍ കുട്ടയുടെ
മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതില്‍ നിന്ന് പൊടുന്നനെ ഒരു പൂച്ച കുഞ്ഞ് മേശപുറത്തേക്ക്
ചാടി മോഹന്‍ ദാസിനെ ഉറ്റു നോക്കി കൊണ്ട് ഇരിപ്പായി.!നീലനിറത്തിലുള്ള രോമങ്ങളും
മരതക കണ്ണുകളുമുള്ള ഒരു കൊച്ചു ശീമ പൂച്ച.!!തന്നെ നോക്കി അതൊന്ന് പുഞ്ചിരിച്ചുവെന്ന്
മോഹന്‍ദാസിനു തോന്നി. പിന്നെ അത് ഒതുക്കി വച്ചിരുന്ന,നീല ചിറകുകള്‍ വീശി മുകളിലേക്ക്
പറന്നു പൊന്തി.

Thursday, March 3, 2011

നിനക്ക്

ഒരു പിടി നക്ഷത്രങ്ങള്‍ക്ക് വേണ്ടി
പൊന്‍ സൂര്യനെ പണയം വച്ച
പകലിന്റെ ദുഃഖം ,രാവിനു തിരിയും...
അമ്പിളി കൊമ്പ് കുലുക്കി ആയിരം
നിലാ പൂക്കള്‍ മടിത്തട്ടില്‍ കൊഴിച്ച്ചിടുന്ന
ആകാശ കാറ്റിന്റെ പ്രണയ പ്രവേഗം
ഭൂമി ഏറ്റു വാങ്ങും ...
തീവിരല്‍ നീട്ടി തൊട്ടുനര്ത്തുന്ന
പുലരിയുടെ തിടുക്കം
പൂക്കളും അറിയും..
അത് പോലെ ...അത് പോലെ..
നീയെന്നെങ്കിലും എന്നെ മനസ്സിലാക്കുമോ...?